ശ്രീനഗര്‍: കശ്മീരിലെ ഷോപ്പിയാനില്‍ നിന്ന് കാണാതായ നാല് പോലീസ് ഉദ്യോഗസ്ഥരില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. രണ്ട് പ്രത്യേക പോലീസ് ഉദ്യോഗസ്ഥരുടേയും(എസ്പിഒ) ഒരു പോലീസുകാരന്റേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഒരു എസ്പിഒയെ ഇനിയും കണ്ടെത്തിയിട്ടില്ല.
വ്യാഴാഴ്ച രാത്രിയോടെയാണ് ഇവരെ കാണാതായത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ട്. ഫിര്‍ദസ് അഹമ്മദ് കുച്ചേ, കുല്‍ദീപ് സിംഗ്, നിസാര്‍ അഹമ്മദ് ധോബി, ഫയാസ് അഹമ്മദ് ഭാട്ട് എന്നിവരെയാണ് തട്ടികൊണ്ടുപോയത്.
നേരത്തെ ഹിസ്ബുള്‍ സംഘത്തിന്റെ ശബ്ദരേഖാ സന്ദേശത്തില്‍ എസ്പിഒമാര്‍ അവരുടെ ജോലിയില്‍ നിന്ന് രാജി വയ്ക്കണമെന്ന് ഭീഷണിയുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് പോലീസുകാരെ തട്ടിക്കൊണ്ടുപോയത്.
മൂന്ന് ആഴ്ച മുന്‍പ് കശ്മീരില്‍നിന്നും മൂന്ന് പോലീസുകാരെയും അവരുടെ എട്ടു കുടംബാംഗങ്ങളെയും ഭീകരര്‍ തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ മോചിപ്പിക്കുന്നതിനായി ഹിസ്ബുള്‍ മുജാഹിദിന് ഭീകരന് റിയാസ് നയികോയുടെ പിതാവ് ഉള്‍പ്പെടെ 12 ഭീകരരുടെ കുടുംബാംഗങ്ങളെയാണ് വിട്ടയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: