കൊച്ചി: കന്യാസ്ത്രീകളുടെ സമരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തള്ളി മന്ത്രി ജെ.മേഴ്സികുട്ടിയമ്മയും രംഗത്ത്. കന്യാസ്ത്രീകളുടെ സമരത്തിന് പിന്നില്‍ വര്‍ഗീയ ശക്തികളില്ല. അവര്‍ക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ടെന്നും മെഴ്സികുട്ടിയമ്മ വ്യക്തമാക്കി.
കോടിയേരിയെ തള്ളി മന്ത്രി ജയരാജനും രംഗത്ത് എത്തിയിരുന്നു. സമരം നടത്തുന്നതിലൂടെ സഭകളെ അവഹേളിക്കാനുള്ള ശ്രമമാണ് കന്യാസത്രീകള്‍ നടത്തുന്നതെന്നും ഇതിന് പിന്നില്‍ വര്‍ഗീയ ലക്ഷ്യമാണെന്നും കോടിയേരി ആരോപിച്ചിരുന്നു. പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തിലാണ് കോടിയേരി ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയത്.
പീഡനത്തിനിരയായ കന്യാസ്ത്രീക്ക് നീതി കിട്ടാന്‍ വേണ്ടിയാണ് തങ്ങള്‍ സമരം ചെയ്യുന്നതെന്ന് കന്യാസ്ത്രീകളും വ്യക്തമാക്കി. കോടിയേരിയുടെ പ്രസ്താവന നിരാശാജനകമാണെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു. സഭയ്ക്കെതിരെയാണ് സമരം എന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മാര്‍പാപ്പ തള്ളിയ വ്യക്തിയെയാണ് സിപിഎം സംരക്ഷിക്കുന്നതെന്ന് കന്യാസ്ത്രീകളുടെ സമരത്തിന്റെ കണ്‍വീനര്‍ ഫാദര്‍ അഗസ്റ്റിന് വട്ടോളി വ്യക്തമാക്കി. സമരചരിത്രം സിപിഎം മറക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: