കൊല്‍ക്കത്ത: നോര്‍ത്ത് ദിനാപൂരില്‍ സമരം ചെയ്ത എബിവിപി പ്രവര്‍ത്തകരെ പോലീസ് വെടിവെച്ചു. പോളി ടെക്നിക് വിദ്യാര്‍ഥിയായ രാജേഷ് സര്‍ക്കാര്‍ (19) വെടിയേറ്റ് കൊല്ലപ്പെട്ടു. ഇസ്ലാംപൂരിലെ ദാരിവിത് ഹൈസ്കൂളിനു സമീപമാണ് സംഭവം. ഈ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയാണ്. ഇന്നലെയാണ് സംഭവം. ബിജെപി 12 മണിക്കൂര്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു.
സ്കൂളില്‍ സാഹിത്യം-ശാസ്ത്രം വിഷയങ്ങളിലേക്ക് മൂന്ന് അധ്യാപകരെ നിയമിച്ചു. പ്രദേശ വാസികള്‍, ബംഗാളി അറിയാവുന്ന അധ്യാപകര്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിയമിക്കപ്പെട്ടവര്‍ ഉര്‍ദുവോ സംസ്കൃതമോ അറിയാവുന്നവരാണ്. ഇതിന്റെ പേരില്‍ പ്രദേശ വാസികള്‍ വിയോജിച്ച് പ്രകടിപ്പിച്ചു. സമരത്തില്‍ പൂര്‍വ വിദ്യാര്‍ഥികളും പങ്കെടുത്തു. പോലീസ് സ്ഥലത്തെത്തി ഗ്രാമവാസിളെ ലാത്തിച്ചാര്‍ജ്ജ് ചെയ്തു. നാട്ടുകാര്‍ പോലീസിനെ ആക്രമിച്ചു. കണ്ണീര്‍വാതകവും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ചിട്ടും ജനക്കൂട്ടം പിന്മാറിയില്ല. വെടിവെച്ചു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. രാജേഷ് സര്‍ക്കാറിനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ് ഒരാളെ സില്‍ഗുരി ആശുപത്രിയിലേക്ക് മാറ്റി.
പോലീസിന്റെ ലാത്തിച്ചാര്‍ജ്ജും വെടിവെയ്പ്പും കൂട്ടക്കൊലയ്ക്ക് ലക്ഷ്യമിട്ടായിരുന്നുവെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ ശങ്കര്‍ ചക്രവര്‍ത്തി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: