ന്യൂദല്‍ഹി: ഭാര്യ സുനന്ദയുടെ ദുരൂഹ മരണത്തില്‍ പ്രതിയായ ശശിതരൂര്‍ എം.പിക്ക് അര്‍ഹതപ്പെട്ട എല്ലാ രേഖകളും ഒക്ടോബര്‍ നാലിനുമുമ്പ് ലഭ്യമാക്കണമെന്ന് ദല്‍ഹി പോലീസിനോട് അതിവേഗക്കോടതി. കോണ്‍ഗ്രസ് എംപിയായ ശശി തരൂരിനെതിരേയുള്ള കൊലക്കുറ്റ പത്രത്തിലെ സാക്ഷി മൊഴിയും മറ്റും ഇനിയും ദല്‍ഹി പോലീസ് നല്‍കിയിട്ടില്ലെന്ന് തരൂരിന്റെ അഭിഭാഷകന് അറിയച്ചപ്പോഴാണ് അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് സമര് വിശാലിന്റെ നിര്‍ദ്ദേശം.
സുനന്ദക്കേസില് 56 സാക്ഷികളാണ്. കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുള്ള ഈ സാക്ഷിമൊഴികളുടെയെല്ലാം പകര്‍പ്പ് കിട്ടിയിട്ടില്ലെന്നാണ് തരൂരിന്റെ വാദം. ഇത് ലഭ്യമാക്കിയ ശേഷം സുബ്രഹ്മണ്യന് സ്വാമിയുടെ മറുപടിയും ഹര്‍ജിയും പരിഗണിക്കാമെന്ന് കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: