കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കിലിനെതിരെ കൃത്രിമമായി തെളിവുണ്ടാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് പി.സി ജോര്‍ജ് എംഎല്‍എ. പീഡനം നടന്നുവെന്ന് പരാതിയില്‍ പറയുന്നതിന്റെ പിറ്റേദിവസം കന്യാസ്ത്രീയുടെ ബന്ധുവിന്റെ വീട്ടിലെ ചടങ്ങില്‍ കന്യാസ്ത്രീയും ബിഷപ്പും സന്തോഷത്തോടെ ഒരുമിച്ചിരിക്കുന്ന ആറ് ഫോട്ടോകളും വീഡിയോയും തന്റെ പക്കലുണ്ടെന്ന് സിഡികളും ഉയര്‍ത്തിക്കാട്ടി പി.സി.ജോര്‍ജ് പറഞ്ഞു.
ചടങ്ങിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ക്യാമറാമാനില്‍ നിന്ന് കന്യാസ്ത്രീ ദു:ഖിതയായി ഇരിക്കുന്നതായി കണ്ടുവെന്ന വ്യാജമൊഴി പോലീസ് എഴുതി വാങ്ങിയിട്ടുണ്ടെന്നും ജോര്‍ജ് പറഞ്ഞു. ബിഷപ്പിന് പിന്തുണയുമായി രണ്ടാം തവണയാണ് പി.സി ജോര്‍ജ് രംഗത്ത് എത്തുന്നത്.
കന്യാസ്ത്രീയാണോ അതോ ബിഷപ്പാണോ ഇരയെന്നായിരുന്നു ജോര്‍ജിന്റെ ചോദ്യം. 12 തവണ സുഖം അനുഭവിച്ച ശേഷം പതിമൂന്നാം തവണ പീഡന പരാതി നല്‍കിയതെന്നും ജോര്‍ജ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: