കൊച്ചി: കത്തോലിക്കാ സഭ കുറ്റകരമായ മൗനം വെടിയണമെന്ന് സിസ്റ്റര്‍ അനുപമ. അങ്ങനെയല്ല എങ്കില്‍ മഠങ്ങളിലുള്ള കന്യാസ്ത്രീകള്‍ക്ക് ഇതുപോലുള്ള അവസ്ഥ ഇനിയും ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു. കുടുംബം വിട്ട് വന്നവരാണ് ഞങ്ങള്‍. ഞങ്ങള്‍ക്ക് സഭയില്‍ നിന്നും നീതി കിട്ടണം.
ബിഷപ്പിന് എതിരായല്ല ഞങ്ങള്‍ സമരത്തിനിറങ്ങിയത്. അദ്ദേഹത്തിന്റെ ചെയ്തികള്‍ക്കെതിരെയാണ്. ഞങ്ങളുടെ കോണ്‍ഗ്രിഗേഷനിലുള്ള രണ്ട് കന്യാസ്ത്രീകള്‍ ഞങ്ങളെ കള്ളക്കേസില്‍ കുടുക്കുകയും കള്ളസാക്ഷി പറയുകയും മാനസികമായി ഉപദ്രവിക്കുകയും ചെയ്തു. ഞങ്ങള്‍ അവരോടും ക്ഷമിക്കുന്നു. സമരം ചെയ്തത് പീഡനം അനുഭവിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ്.
ഞങ്ങളുടെ വിഷമം കണ്ടറിഞ്ഞ് ഈ സമരപ്പന്തലിലേക്ക് എത്തിയ നാനാജാതി മതസ്ഥരോടും നന്ദി പറയുന്നു. സമരത്തിന് പിന്തുണയുമായെത്തിയവര്‍ക്ക് സമരപ്പന്തലില്‍ നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു സിസ്റ്റര്‍ അനുപമ. കുറവിലങ്ങാട് മഠത്തില്‍ നിന്നുള്ള സിസ്റ്റര്‍ ജോസഫൈന്, സിസ്റ്റര്‍ ആല്‍ഫി, എറണാകുളം റാണിമാത കോണ്‍വെന്റിലെ ടീന ജോസ്, കണ്ണൂരില്‍ നിന്നുള്ള സിസ്റ്റര്‍ ഇമിന്ഡ തുടങ്ങിയവര്‍ സമരപ്പന്തലിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: