കോട്ടയം: ജലന്ധര്‍ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ബലാത്സംഗ പരാതിയില്‍ ഇരയ്ക്ക് സാമാന്യനീതി നിഷേധിക്കുമ്പോള്‍ വനിതാ കമ്മീഷനോ ഇടതു സ്ത്രീപക്ഷ സംഘടനകളോ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ കന്യാസ്ത്രീകളുടെ ഐതിഹാസികമായ സമരത്തിനൊടുവില്‍ ബിഷപ്പിന്റെ കൈകളില്‍ വിലങ്ങ് വീഴുമ്പോള്‍ ഈ സംഘടനകളുടെ മുഖത്തേറ്റ അടിയായി. തങ്ങളുടെ സഹോദരിയെ ഇത്രനാളും കബളിപ്പിക്കുകയാണെന്ന സത്യം മനസ്സിലാക്കിയപ്പോഴാണ് ശരീരത്തില്‍ അണിഞ്ഞിരിക്കുന്ന തിരുവസ്ത്രത്തിന്റെ വിലക്കുകള്‍ കാറ്റില്‍പ്പറത്തി കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ നീതിക്കായി തെരുവിലറങ്ങിയത്.
രണ്ടര മാസത്തെ പോലീസ് അന്വേഷണത്തിനിടയില്‍ ഇര പത്തു തവണയാണ് ചോദ്യം ചെയ്യലിന് വിധേയയായത്. ഒരോ തവണ ചോദ്യം ചെയ്യുമ്പോഴും അവര്‍ മാനസികമായി തളരുകയായിരുന്നുവെന്ന യാഥാര്‍ഥ്യം പോലും അന്വേഷണ ഉദ്യോഗസ്ഥര്‍ കണക്കിലെടുത്തില്ല. വനിതാ കമ്മീഷനാകട്ടെ രണ്ടര മാസത്തിനിടയില്‍ ഇരയെ കാണുകയോ അവരുടെ മൊഴിയെടുക്കുകയോ ചെയ്യാന്‍ തയാറായില്ല. പോലീസ് റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടിയെന്നാണ് കമ്മീഷന് അധ്യക്ഷ പറഞ്ഞത്.
ഇവിടെയും കമ്മീഷന്റെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ദേശീയ വനിതാ കമ്മീഷനാകാട്ടെ സംഭവമറിഞ്ഞ് പെട്ടെന്നാണ് പ്രതികരിച്ചത്. കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ കുറവിലങ്ങാട് നാടുകുന്ന് മഠത്തില്‍ നേരിട്ടെത്തി ഇരയുടെ മൊഴിയെടുത്തു. എന്നിട്ടും വനിത കമ്മീഷന് ഇരയുടെ നീതി ഉറപ്പാക്കന്‍ ശ്രമിച്ചില്ല. കന്യാസ്ത്രീകള്‍ സമരം നടത്തുമ്പോഴും വനിതാ കമ്മീഷന് അംഗങ്ങളോ ഇടതു സ്ത്രീപക്ഷ സംഘടനകളോ സമരപ്പന്തലില്‍ എത്താതെ ഓടിയൊളിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: