ബീജിങ്ങ്: ഇന്ത്യയുടെ മുന്‍നിര താരങ്ങളായ പി.വി. സിന്ധുവും കിഡംബി ശ്രീകാന്തും ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ് പുറത്തായി.
മൂന്നാം സീഡായ സിന്ധു ലോക ആറാം നമ്പറായ ചൈനയുടെ ചെന്‍ യുഫിയോട് പൊരുതിത്തോറ്റു. 52 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 11-21,21-11, 15-21 എന്ന സ്കോറിനാണ് സിന്ധു തോറ്റത്.
ഏഴാം സീഡായ ശ്രീകാന്തിനെ ലോക ചാമ്പ്യന്‍ കെന്റോ മൊമൊറ്റ ക്വാര്‍ട്ടര്‍ പരാജയപ്പെടുത്തി. ലോക രണ്ടാം നമ്പറായ കെന്റോക്ക് മുന്നില്‍ പിടിച്ചുനില്ക്കാന് ശ്രീകാന്തിന് കഴിഞ്ഞില്ല. നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍വി ഏറ്റുവാങ്ങി. സ്കോര്‍ 9-21, 11-21. ജൂണില്‍ മലേഷ്യ ഓപ്പണിലും ജൂലൈയില്‍ ഇന്തോനേഷ്യന്‍ ഓപ്പണിലും കെന്റോ ശ്രീകാന്തിനെ തോല്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: