ഭുവനേശ്വര്‍: ഒഡീഷ തീരത്ത് വീശിയടിച്ച ദായെ ചുഴലിക്കാറ്റിലും കനത്ത മഴയിലും വന്‍ നാശനഷ്ടം. ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ-പടിഞ്ഞാറ് രൂപം കൊണ്ട ന്യൂനമര്‍ദ്ദം വ്യാഴാഴ്ച രാത്രിയോടെയാണ് ശക്തമായ ചുഴലിക്കാറ്റായി ഒഡീഷയുടെ കരയിലേക്കെത്തിയത്.
മല്ഖന്ഗിരി ജില്ലയിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. നിരവധി പേരെ ഇവിടെ നിന്നും മാറ്റിപ്പാര്‍പ്പിച്ചു. റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്. വൈദ്യുതി ബന്ധവും തകരാറിലാണ്.
ചുഴലിക്കാറ്റിന്റെ സ്വാധീനം കേരളത്തിലുണ്ടാകില്ലെങ്കിലും മാറി വരുന്ന സാഹചര്യങ്ങള്‍ കാരണം 25ന് കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: