ന്യൂദല്‍ഹി: ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ പരിക്കേറ്റ മലയാളി നാവികന് അഭിലാഷ് ടോമിയുടെ സന്ദേശം വീണ്ടും ലഭിച്ചു. തനിക്ക് ഗുരുതരമായ പരിക്കുണ്ടെന്നും പായ് വഞ്ചിക്ക് നാശം സംഭവിച്ചുവെന്നും അഭിലാഷ് സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
താന്‍ സുരക്ഷിതനാണെന്നും ജിപിഎസും അടിയന്ത സന്ദേശത്തിനുള്ള റേഡിയോ ബീക്കണും പ്രവര്‍ത്തനക്ഷമമാണെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്. തന്റെ അടുത്തേയ്ക്ക് എത്താന്‍ പാകത്തിനുള്ള എല്ലാ വിവരങ്ങളും അഭിലാഷ് സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. അഭിലാഷിന്റെ പക്കലുള്ള സാറ്റലൈറ്റ് റേഡിയോയും പ്രവര്‍ത്തന ക്ഷമമാണ്. ഇന്ന് രാവിലെയാണ് അഭിലാഷിന്റെ രണ്ടാമത്തെ സന്ദേശം ലഭിച്ചത്. അഭിലാഷ് ടോമിയെ കണ്ടെത്താന്‍ ഇന്ത്യന്‍ നാവികസേനയും പുറപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ ഐഎന്‍എസ് സത്പുരയാണ് പുറപ്പെട്ടത്.
നിലവില്‍ ഓസ്ട്രേലിയന്‍ സമുദ്ര സുരക്ഷ വിഭാഗമാണ് അഭിലാഷിന് വേണ്ടി തെരച്ചില്‍ നടത്തുന്നത്. പായ്വഞ്ചിയില് ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ പടിഞ്ഞാറന്‍ പെര്‍ത്തില്‍ നിന്നും 3,000 കിലോമീറ്റര്‍ അകലെ വച്ചാണ് അഭിലാഷിനെ കാണാതായത്. അതിശക്തമായ കാറ്റില്‍ 14 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയില്‍ പെട്ട് അഭിലാഷിന്റെയും മറ്റു രണ്ടു വിദേശ നാവികരുടെയും പായ് വഞ്ചി അപകടത്തില്‍പ്പെടുകയായിരുന്നു.
ജൂലൈ ഒന്നിനു ഫ്രാന്‍സിലെ ലെ സാബ്ലെ ദൊലോന്‍ തുറമുഖത്തുനിന്ന് ആരംഭിച്ച പ്രയാണത്തില്‍ അഞ്ചാം സ്ഥാനത്തായിരുന്നു അഭിലാഷ്. അര നൂറ്റാണ്ട് മുമ്പുള്ള കടല്‍ പര്യവേക്ഷണ രീതികള്‍ മാത്രം ഉപയോഗിച്ചുള്ളതാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ്. ഏഴ് പേര് ഇടയ്ക്കുവച്ച് പിന്മാറിയിരുന്നു. ഇപ്പോള്‍ അഭിലാഷ് ഉള്‍പ്പെടെ 11 പേരാണ് മത്സരരംഗത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: