ന്യൂദൽഹി: അഫ്ഗാനിസ്ഥാനും ഇറാഖും കഴിഞ്ഞാൽ ലോകത്ത് ഭീകരതയുടെ ദുരന്തം ഏറ്റവുമധികം ഏറ്റുവാങ്ങിയിട്ടുള്ള രാജ്യം ഇന്ത്യയാണെന്ന് യുഎസ് കണക്കുകൾ. ഇന്ത്യയിൽ നടന്നിട്ടുള്ള ഭീകരാക്രമണങ്ങളിൽ 53 ശതമാനവും മാവോയിസ്റ്റുകളാണ് നടത്തിയിട്ടുള്ളത്. അമേരിക്കൻ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കുന്നു.
ലോകത്തെ ഏറ്റവും വലിയ ഭീകര സംഘടന ഐഎസാണ്. താലിബാൻ, അൽഖ്വയ്ദ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ലോകത്തെ ഏറ്റവും വലിയ നാലാമത്തെ വലിയ ഭീകര സംഘടന സിപിഐ മാവോയിസ്റ്റുകളാണ്. 2017ൽ ജമ്മുകശ്മീരിൽ ഭീകരാക്രമണം 25 ശതമാനം കൂടി. ഇതിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 89 ശതമാനം വർദ്ധിച്ചു. 2017ൽ ഇന്ത്യയിലുണ്ടായ 860 ഭീകരാക്രമണങ്ങളിൽ 25 ശതമാനവും ജമ്മുകശ്മീരിലാണ്.
ഇന്ത്യയും പാക്കിസ്ഥാനും നേരിടുന്ന ഭീകരാക്രമണങ്ങളിൽ വലിയ അന്തരമുണ്ടെന്ന് പ്രതിരോധ വിദഗ്ധർ പറഞ്ഞു. പാക് മണ്ണിൽ നിന്നുള്ള ഭീകരരാണ് ഇന്ത്യയിൽ ആക്രമണം നടത്തുന്നത്. പതിറ്റാണ്ടുകളായി തങ്ങൾ പോറ്റിവളർന്നുള്ള അതേ ഭീകരരാണ് ഇന്നു പാക്കിസ്ഥാന് ഭീഷണിയായി വളരുന്നത്.
ഇന്ത്യയിലെ മാവോയിസ്റ്റ് ആക്രമണം കുറഞ്ഞുവരി്കയാണെന്ന് യുഎസ് രേഖകൾ. 2016ൽ 338 മാവോയിസ്റ്റ് ആക്രമണങ്ങളാണ് ഉണ്ടായത്. 2017ൽ ഇത് 295 ആയി കുറഞ്ഞു. പക്ഷെ കൊല്ലപ്പെട്ടവരുടെ എണ്ണം 16 ശതമാനം കൂടി. പരിക്കേറ്റവരുടെ എണ്ണം 50 ശതമാനമാണ് കൂടിയത്.
മോദി സർക്കാർ മാവോയിസ്റ്റുകൾക്കും നക്സലുകൾക്കും എതിരെ കൈക്കൊണ്ട ശക്തമായ നടപടികളാണ് ഇടത് ഭീകരത കുറയാണ കാരണം. നക്സൽ വേട്ടക്കുള്ള പ്രത്യേക കമാൻഡോകളുടെ എണ്ണവും പരിശീലനവും കൂട്ടി. ജാഗ്രതയും തെരച്ചിലും ശക്തമാക്കി. ഇവരെ വേട്ടയാടാൻ ആത്യാധുനിക കവചിത വാഹനങ്ങൾ ലഭ്യമാക്കി. നക്സൽ ആക്രമത്തിൽ കൊല്ലപ്പെടുന്ന സൈനികർക്കുള്ള ആനുകൂല്യങ്ങളും വർദ്ധിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: