കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നാളെ കുറവിലങ്ങാട്ടെ മഠത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ഇതിന്റെ ഭാഗമായി മഠത്തില്‍ താമസിക്കുന്ന കന്യാസ്ത്രീകളോട് താമസം മാറാന്‍ ആവശ്യപ്പെട്ടു.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച ഫ്രാങ്കോയെ ലൈംഗികശേഷി പരിശോധനകള്‍ക്കും വിധേയനാക്കി. തെളിവെടുപ്പ് പൂര്‍ത്തിയായി തിങ്കളാഴ്ച രണ്ടര മണിക്ക് ബിഷപ്പിനെ പാലാ നാലാം ക്ലാസ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും. മൂന്നു ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടതെങ്കിലും രണ്ട് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. ഈ സമയത്തിനുള്ളില്‍ തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
2014ല്‍, സംഭവം നടക്കുമ്പോള്‍ ബിഷപ്പ് ഉപയോഗിച്ചിരുന്ന വസ്ത്രം പോലീസിന് കണ്ടെടുക്കണം. മാത്രമല്ല, ലാപ്ടോപ്പ്, മൊബൈല്‍ എന്നിവയും കണ്ടെടുക്കേണ്ടതുണ്ട്. കന്യാസ്ത്രീ ലൈംഗികപീഡനത്തിന് ഇരയായിട്ടുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന പരിശോധനയിലാണ് കന്യാസ്ത്രീ പീഡനത്തിന് ഇരയായതെന്ന് തെളിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: