പാരീസ്: റഫാല്‍ യുദ്ധവിമാന നിര്‍മ്മാണത്തിന് ഇന്ത്യന്‍ പങ്കാളിയെ തെരഞ്ഞെടുത്തതില്‍ ഫ്രഞ്ച് സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യയിലെ പങ്കാൡ ഏതു കമ്പനി ആയിരിക്കുമെന്ന് തീരുമാനിക്കാനുള്ള പൂര്‍ണ്ണ സ്വാത്രന്ത്യം ഫ്രഞ്ച് കമ്പനിക്ക്( ഡസോള്‍ട്ട് എവിയേഷന്‍) ഉണ്ടായിരുന്നു. ഫ്രഞ്ച് സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. വിമാന നിര്‍മ്മാണത്തില്‍ ഇന്ത്യന്‍ വ്യാവസായിക പങ്കാളിയെ തെരഞ്ഞെടുത്തതില്‍ ഫ്രഞ്ച് സര്‍ക്കാരിന് ഒരു പങ്കുമില്ല. നടപടിയില്‍ ഒരു തരത്തിലും ഇടപെട്ടിട്ടുമില്ല. വിമാനങ്ങള്‍ കൃത്യമായി നല്‍കുന്നുണ്ടെന്നും അവയുടെ ഗുണനിലവാരം മെച്ചമാണെന്നും ഉറപ്പാക്കുക മാത്രമാണ് ഫ്രഞ്ച് സര്‍ക്കാരിന്റെ പങ്ക്. പത്രക്കുറിപ്പ് തുടര്‍ന്നു.
ഇന്ത്യന്‍ കമ്പനിയെ തെരഞ്ഞെടുക്കുന്നതില്‍ ഒരു സര്‍ക്കാരും ഇടപെട്ടിട്ടില്ലെന്ന് റഫാല്‍ വിമാന നിര്‍മ്മാണക്കമ്പനി ഡസോള്‍ട്ട് എവിയേഷനും വ്യക്തമാക്കി. വിമാന നിര്‍മ്മാണത്തില്‍ ഇന്ത്യന്‍ പങ്കാളിയെ കണ്ടെത്താന്‍ തങ്ങള്‍ക്കേ കഴിയുമായിരുന്നുള്ളൂ. അതിന് സര്‍ക്കാരിന് കഴിയുമായിരുന്നില്ല. കമ്പനി വ്യക്തമാക്കി
കമ്പനിയുടെ വിശദീകരണം:
1 സര്‍ക്കാരും സര്‍ക്കാരും( ഇന്ത്യന്‍ ഫ്രഞ്ച് സര്‍ക്കാരുകള്‍) തമ്മിലായിരുന്നു കരാര്‍. അതു പ്രകാരം ഒരു വ്യത്യസ്ഥമായ കരാറും ഉണ്ടായിരുന്നു. മൊത്തം വില്‍പ്പന മൂല്യത്തിന്റെ 50 ശതമാനം ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ ഡസോള്‍ട്ട് എവിയേഷന്‍ ബാധ്യതയുണ്ട്.
2 2016ലെ പ്രതിരോധ വസ്തുക്കള്‍ വാങ്ങല്‍ നടപടി പാലിക്കാനാണ് ഇൗ കരാര്‍. ഇൗ ചട്ടക്കൂടുപ്രകാരം മെയ്ക്ക് ഇന്‍ ഇന്ത്യ അനുസരിച്ച് ഇന്ത്യയിലെ റിലയന്‍സ് ഗ്രൂപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഡസോള്‍ട്ട് എവിയേഷനാണ് തീരുമാനിച്ചത്. റിലയന്‍സിനെ തെരഞ്ഞെടുത്തത് ഡസോള്‍ട്ട് എവിയേഷനാണ്. ഡസോള്‍ട്ട് എവിയേഷന്‍ ചീഫ് എക്സിക്യുട്ടീവ് എറിക് ട്രാപ്പിയര്‍ 2018 ഏപ്രില്‍ 17ന് മിന്റ് എന്ന മാധ്യമത്തിന് നല്കിയ അഭിമുഖത്തിലും ഇക്കാര്യം പറയുന്നുണ്ട്.
രണ്ടു പങ്കാളികളും ചേര്‍ന്ന് 2017 ഫെബ്രുവരിയിലാണ് ഡസോള്‍ട്ട് റിലയന്‍സ് എയ്റോസ്പേസ് ലിമിറ്റഡ്( ഡിആര്‍എഎല്‍) എന്ന സംയുക്ത സംരംഭം തുടങ്ങിയത്. ഡസോള്‍ട്ട് എവിയേഷനും റിലയന്‍സും ചേര്‍ന്ന് നാഗപ്പൂരില്‍ ഫാല്‍ക്കണ്‍, റഫേല്‍ വിമാനഭാഗങ്ങള്‍ നിര്‍മ്മിക്കാന്‍ പ്ളാന്റും സ്ഥാപിച്ചു. വിമാനത്താവള റണ്‍വേയ്ക്കു സമീപം തന്നെ ഭൂമി ലഭിച്ചതിനാലാണ് നാഗപ്പൂര്‍ തെരഞ്ഞെടുത്തത്.
3 ബിടിഎസ്എല്‍, ഡിഇഎഫ്എസ്വൈഎസ്, കൈനറ്റിക്, മഹീന്ദ്ര, മെയ്നി, സാംടെല്‍ തുടങ്ങിയവയുമായി മറ്റു പങ്കാളിത്ത കരാറുകളും ഒപ്പിട്ടു. നൂറിലേളറെ മറ്റു സ്ഥാപനങ്ങളുമായി പങ്കാളിത്ത കരാറിന് ചര്‍ച്ചകള്‍ നടക്കുകയാണ്.
4 ഇന്ത്യന്‍ അധികൃതര്‍ റഫേല്‍ യുദ്ധ വിമാനങ്ങള്‍ തെരഞ്ഞെടുത്തതില്‍ ഡസോള്‍ട്ട് എവിയേഷന്‍ അഭിമാനമുണ്ട്.
ഡസോള്‍ട്ട് എവിയേഷനുമായി 58,000 കോടിയുടെ റഫാല്‍ വിമാനക്കരാര്‍ ഒപ്പിട്ടപ്പോള്‍ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരാണ് നിര്‍ദ്ദേശിച്ചതെന്ന് മുന്‍ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്തെ പറഞ്ഞതായി ചില ഫ്രഞ്ച് മാധ്യമങ്ങള്‍ സൂചിപ്പിച്ചിരുന്നു. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് ഫ്രഞ്ച് സര്‍ക്കാരും ഡസോള്‍ട്ട് എവിയേഷനും വ്യക്തമായ വിശദീകരണം നല്‍കിയത്.ഒളാന്തെ ഇങ്ങനെ പറഞ്ഞതായി മീഡിയപാര്‍ട്ട് എന്ന മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: