തിരുവനന്തപുരം: പ്രളയദുരന്തം വന്ന വഴിയും വരുത്തിവച്ച വിനാശങ്ങളും നേരിട്ട രീതികളും സമഗ്രമായി പഠിച്ച് ധവളപത്രം പ്രസിദ്ധീകരിക്കണമെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതി പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി നടത്തുന്ന ധന ശേഖരണത്തിന്റെ വിനിയോഗം നീതിപൂര്‍വ്വവും സുതാര്യവുമാക്കാന്‍ പ്രത്യേക സാമ്പത്തിക സംവിധാനത്തിന് രൂപം കൊടുക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താനും, സുസ്ഥിരവികസനവും പ്രകൃതിസംരക്ഷണവും സാധ്യമാക്കാനും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കേന്ദ്രബിന്ദുവാക്കിയുള്ള തുടര്‍നടപടികള്‍ക്ക് രൂപം നല്‍കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
സ്ഥാപിത താല്പര്യക്കാരുടെ സ്വാധീനത്തിന് വഴങ്ങാതെ പുനരധിവാസ വികസനപ്രവര്‍ത്തനങ്ങള്‍ പൊതുസമവായത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കേരളം നേരിട്ട അഭൂതപൂര്‍വ്വമായ പ്രളയദുരന്തം ഡാം മാനേജ്മെന്റിലെ അശ്രദ്ധയും കെടുകാര്യസ്ഥതയുമാണെന്നും യോഗം വിലയിരുത്തി. യോഗത്തില്‍ ഡോ. എം. മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്. സഞ്ജയന്, ജനറല്‍ സെക്രട്ടറി കെ. സി സുധീര്‍ബാബു. സംഘടനാ സെക്രട്ടറി വി. മഹേഷ്. ഡോ. കെ. എന്‍ മധുസൂദനന് പിള്ള, കെ. വി. രാജശേഖരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: