അബുദാബി: പാക്കിസ്ഥാന് ഓള് റൗണ്ടര്‍ ഹസന് അലി, അഫ്ഗാനിസ്ഥാന്റെ അസ്ഗര്‍ അഫ്ഗാന്, റാഷിദ് ഖാന് എന്നിവരുടെ മത്സരത്തുകയുടെ പതിനഞ്ച് ശതമാനം പിഴ ഈടാക്കാന്‍ ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനിച്ചു.
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാന്- അഫ്ഗാനിസ്ഥാന് മത്സരത്തിനിടയ്ക്ക് ഉണ്ടായ വ്യത്യസ്ഥ സംഭവങ്ങളിലാണ് ഇവര്‍ക്ക് പിഴ ശിക്ഷ വിധിച്ചത്. ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ച ഇവര്‍ക്ക് ഓരോ ഡിമെറിറ്റ് പോയിന്‍് നല്‍കാനും ഐസിസി തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: