ചെങ്ങന്നൂര്‍: ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പ്രളയാനന്തര സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സേവാഭാരതിയുടെ നേതൃത്വത്തില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ചെങ്ങന്നൂര്‍ വണ്ടിമല ജങ്ഷനില്‍ ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
മഹാപ്രളയത്തില്‍ ജനങ്ങള്‍ ദുരിതമനുഭവിക്കുന്ന സമയത്ത് അവര്‍ക്ക് രക്ഷയ്ക്കായി എത്തിയത് സേവാഭാരതി പ്രവര്‍ത്തകരാണ്. അത് സമൂഹം തിരിച്ചരിഞ്ഞു. ആര്‍എസ്എസ്സിലൂടെ പരിശീലനം ലഭിച്ച വിവിധ പ്രസ്ഥാനങ്ങളില്‍ പ്രവര്ത്തിച്ചവരുട നിസീമമായ പ്രവര്‍ത്തനംകൊണ്ടാണ് ഇതിന് സാധിച്ചത്. പ്രളയജലത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ മാനസികമായും തകര്‍ന്നു. ഇനി വേണ്ടത് പുനരുദ്ധാരണമാണ്. സമൂഹത്തിന്റെ സമര്‍പ്പണത്തിലൂടെ നമുക്കതിന് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന്റെ ഫ്ളാഗ് ഓഫും അദ്ദേഹം നിര്‍വ്വഹിച്ചു. സേവാഭാരതി സംസ്ഥാന സെക്രട്ടറി ഡി. വിജയന് അദ്ധ്യക്ഷനായി. ആര്‍എസ്എസ് സംഭാഗ് കാര്യവാഹ് പ്രസാദ്ബാബു, ആരോഗ്യഭാരതി സംസ്ഥാന ഓര്നൈസിങ് സെക്രട്ടറി വി.ബി. സജീവ്, സേവാഭാരതി മെഡിക്കല്‍ കോ ഓഡിനേറ്റര്‍ ഡോ. എം. യോഗേഷ് എന്നിവര്‍ സംസാരിച്ചു.
രണ്ട് ജില്ലകളിലായി 50 കേന്ദ്രങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഓരോ കേന്ദ്രത്തിലും ആംബുലന്‍സും ആവശ്യമായ മരുന്നും അടക്കം ഒരു ഡോക്ടറും രണ്ട് പാരാമെഡിക്കല്‍ സ്റ്റാഫും സേവനത്തിനുണ്ടായിരുന്നു. പ്രാദേശിക സേവാഭാരതി ഘടകങ്ങളിലെ പ്രവര്‍ത്തകരാണ് ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് വേണ്ട സൗകര്യങ്ങളൊരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: