തിരുവനന്തപുരം: എല്‍ഡിഎഫ് ഭരണത്തില്‍ സ്ത്രീപീഡകരോട് വിട്ടുവീഴ്ചയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സ്ത്രീകളേയും കുട്ടികളേയും മാനഭംഗപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്യുന്ന സംഭവങ്ങളില്‍ ഇരയ്ക്ക് നീതി കിട്ടാനുള്ള നടപടികളില്‍ ഒരു വിട്ടുവിഴ്ചയ്ക്കും എല്‍ഡിഎഫ് സര്‍ക്കാര്‍ ഇല്ലെന്ന് ബിഷപ്പിന്റെ അറസ്റ്റിലൂടെ ബോധ്യപ്പെട്ടിട്ടുണ്ട്.
ഒരു ബിഷപ്പിനെ അറസ്റ്റു ചെയ്യുന്നത് രാജ്യത്ത് ഇതാദ്യമാണ്. കന്യാസ്ത്രീയുടെ പരാതിയിന്മേല് തെളിവുകളുടെ ബലത്തിലാണ് ബിഷപ്പിനെ അറസ്റ്റു ചെയ്തത്.സ്വതന്ത്രമായ അന്വേഷണ അധികാരം പോലീസിന് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അതിന്റെ ഗുണഫലമായാണ് ജാതിയും മതവും പണവും സ്വാധീനവും നോക്കാതെ സ്ത്രീ പീഡകരെ അഴിക്കുള്ളിലാക്കാന്‍ കേരള പോലീസിന് കഴിയുന്നത്.സമരത്തില്‍ ഏര്‍പ്പെട്ട കന്യാസ്ത്രീകള്‍ നിയമലംഘനം നടത്തിയവരെ നിയമത്തിന് മുന്നില്‍ എത്തിക്കുകയെന്ന ഉദ്ദേശത്തോടു കൂടിയായിരുന്നു രംഗത്ത് വന്നത്.സമരം സമൂഹത്തില്‍ പ്രതികരണം സൃഷ്ടിച്ചെന്നും കോടിയേരി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: