ന്യൂദല്‍ഹി: കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള അസൂത്രിത നീക്കമാണ് രാഹുല്‍ ഗാന്ധിയും ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദും ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. സത്യത്തിന് രണ്ടു വ്യാഖ്യാനമില്ല. റഫേല്‍ ഇടപാടില്‍ റിലയന്‍സിനെ പങ്കാളിയാക്കിയത് ദസോ ഏവിയേഷന്‍ തന്നെയാണെന്ന് എന്‍ഐയ്ക്കു നല്കിയ അഭിമുഖത്തില്‍ ജെയ്റ്റ്ലി വ്യക്തമാക്കി.
റഫേലില്‍ അടിസ്ഥാന രഹിതമായ പ്രസ്താവനകളാണ് രാഹുലും ഒളാന്ദും നടത്തിയത്. എന്തും വിശ്വസിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ നൂറ്റാണ്ടുകളായി ലോകമെമ്പാടും ഇടപാടുകള്‍ നടത്തുന്ന പെരുമാറ്റ വ്യവസ്ഥയെ നിങ്ങള്‍ ഓര്‍ക്കേണ്ടതാണെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ റഫേല്‍ കരാര്‍ റദ്ദാക്കാനാകില്ലെന്നും ജെയ്റ്റ്ലി പറഞ്ഞു. രാഹുല്‍ രാജ്യത്തിന്റെ ശത്രുക്കളുടെ കൈയിലെ ആയുധമാണെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: