കൊച്ചി: സമാധാനപരമായി പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ നടപടി ശരിയല്ലെന്ന് നടന് ജോയ്മാത്യു. കന്യാസ്ത്രീയെ അനുകൂലിച്ച് പ്രകടനം നടത്തിയതിന് ജോയ്മാത്യു അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്ത സാഹചര്യത്തിലാണ് പ്രതികരണം.
ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയിരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മിഠായിതെരുവില്‍ പ്രകടനം നടത്തിയതിനാണ് നടന് ജോയ്മാത്യു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തത്. നിരോധനമുള്ള സ്ഥലത്ത് പ്രകടനം നടത്തല്‍, പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കല്‍, സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ്.
ഈ മാസം 12നാണ് ജോയ്മാത്യവിന്റെ നേതൃത്വത്തില്‍ സിനിമസാംസ്കാരിക പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യം അറിയിച്ച് പകടനം നടത്തിയത്. മിഠായിതെരുവ് നവീകരണത്തിന് ശേഷം കോഴിക്കോട് കോര്‍പ്പറേഷനാണ് പൊതുപരിപാടികള്‍ക്കും, പ്രകടനങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: