ആലപ്പുഴ: പ്രളയത്തിന് ശേഷം ആലപ്പുഴ ജില്ലയില്‍ വെള്ളം കയറിയ പ്രദേശങ്ങളിലെ എല്ലാ കിണറുകളിലെയും ജലനിരപ്പ് ഗണ്യമായി താഴ്ന്നതായി ഭൂജല വകുപ്പ് നിരീക്ഷിച്ചു. ഇത്രയധികം മഴ പെയ്തിട്ടും വെള്ളം കയറിയിട്ടും കിണര്‍ റീചാര്‍ജിങ് നടന്നില്ലെന്നും കിണര്‍ ഡിസ്ചാര്ജിങ്ങാണ് നടന്നതെന്നും ഭൂജല വകുപ്പ് ജൂനിയര്‍ ഹൈഡ്രോ ജിയോളജിസ്റ്റ് അനുരൂപ് രവി പറഞ്ഞു.
പ്രളയജലം ഒഴുകിപ്പോയ അതേവഴി തന്നെ കിണര്‍ ജലവുമൊഴുകിപ്പോയിക്കാണുമെന്നാണ് പ്രാഥമിക നിരീക്ഷണം. ഇതു സംബന്ധിച്ച് സംസ്ഥാന തലത്തില്‍ വിശദമായ പഠനം നടത്താന്‍ വിദഗ്ധസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 24ന് ശേഷം കിണറുകളെ പ്രളയാനന്തര പഠനത്തിന് വിധേയമാക്കാനിരിക്കുകയാണ് ഭൂജല വകുപ്പ്.
കിണര്‍ ഇടിഞ്ഞു താഴുമ്പോള്‍ സംഭവിക്കാറുള്ള പ്രതിഭാസം പോലെയാകാമിതെന്നും പഠന വിധേയമാക്കിയാല്‍ മാത്രമേ വെള്ളമിറങ്ങിയതിന് യഥാര്‍ഥ കാരണം കണ്ടെത്താനാകൂവെന്നും അനുരൂപ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഇതേ സമയം കിണറുകളിലുണ്ടായിരുന്ന വെള്ളത്തിന്റെ അളവിനേക്കാള്‍ താഴ്ന്ന നിലയിലാണ് ഇപ്പോള്‍ ജലനിരപ്പുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: