ദുബായ്: മധ്യനിര ബാറ്റ്സ്മാന് ഷൊയബ് മാലിക്കിന്റെ അര്‍ധ സെഞ്ചുറിയില്‍ പാക്കിസ്ഥാന് ഭേദപ്പെട്ട സ്കോര്‍. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ അവര്‍ അമ്പത് ഓവറില്‍ ഏഴു വിക്കറ്റിന് 237 റണ്‍സ് എടുത്തു.
അമ്പത്തിയെട്ട് റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ പാക്കിസ്ഥാനെ ഷൊയബ് മാലിക്കാണ് കരകയറ്റിയത്. തൊണ്ണൂറ് പന്ത് നേരിട്ട മാലിക്ക് രണ്ട് സിക്സറും നാല് ഫോറും ഉള്‍പ്പെടെ 78 റണ്‍സ് അടിച്ചെടുത്തു. ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് (44), ആസഫ് അലി (30) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ബാറ്റിങ്ങ് തെരഞ്ഞെടുത്ത പാക്കിസ്ഥാന്റെ തുടക്കം മോശമായി. ഇരുപത്തിനാല് റണ്‍സിന് ആദ്യ വിക്കറ്റ് വീണു. പത്ത് റണ്‍സെടുത്ത ഓപ്പണര്‍ ഇമാം ഉള് ഹഖ് ചഹലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. രണ്ടാം ഓപ്പണര്‍ ഫഖര്‍ സമാനും ഏറെ താമസിയാതെ പുറത്തായി. മുപ്പത്തിയൊന്ന് റണ്‍സ് നേടിയ സമാന് , കുല്‍ദീപ് യാദവിന്റെ പന്തില്‍ വിക്കറ്റില്‍ മുന്നില്‍ കുടുങ്ങി. രണ്ടാം വിക്കറ്റ് നഷ്ടമാകുമ്പോള്‍ പാക് സ്കോര്‍ബോര്‍ഡില്‍ 55 റണ്‍സ് മാത്രം. മൂന്ന് റണ്‍സ് കൂടി കൂട്ടിചേര്‍ക്കുന്നതിനിടയ്ക്ക് മൂന്നാം വിക്കറ്റും വീണു. ബാബര്‍ അസമിനെ ചഹലും ജഡേജയും ചേര്‍ന്ന് റണ്ണൗട്ടാക്കി.
തുടര്‍ന്നെത്തിയ ഷൊയ്ബ് മാലിക്ക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിനൊപ്പം പാക്കിസ്ഥാനെ കരകയറ്റി. നാലാം വിക്കറ്റില്‍ ഇവര്‍ 107 റണ്‍സ് അടിച്ചെടുത്തു. സര്‍ഫ്രാസ് അഹമ്മദിനെ ശര്‍മയുടെ കൈകളിലെത്തിച്ച് കുല്‍ദീപ് യാദവാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 66 പന്ത് നേരിട്ട അഹമ്മദ് രണ്ട് ബൗണ്ടറിയുടെ പിന്‍ബലത്തില്‍ 44 റണ്‍സ് നേടി.
പിന്നീട് ഇറങ്ങിയ ആസഫ് അലി , മാലിക്ക് മികച്ച പിന്തുണ നല്കി. ഇരുവരും അഞ്ചാം വിക്കറ്റില്‍ 38 റണ്‍സ് കൂട്ടിചേര്‍ത്തു. സെഞ്ചുറിയിലേക്ക് നീങ്ങിയ മാലിക്കിനെ ബുംറ വീഴ്ത്തിയതോടെ ഈ പാര്‍ട്ട്നര്‍ഷിപ്പ് തകര്‍ന്നു. ധോണിയാണ് ക്യാച്ചെടുത്തത്. മാലിക്കിന് പിന്നാലെ ആസിഫ് അലിയും പുറത്തായി. ചഹലിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്്. 21 പന്തില്‍ രണ്ട് സിക്സറും ഒരു ഫോറും അടക്കം 30 റണ്‍സ് നേടി. പത്ത് റണ്‍സ് നേടിയ ഷഡാബ് ഖാനെ ബുംറ ക്ലീന്‍ ബൗള്‍ഡാക്കി. മുഹമ്മദ് നവാസും (15), ഹസന് അലിയും (2) പുറത്താകാതെ നിന്നു.
ഇന്ത്യക്കായി ബുംറ, ചഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
സ്കോര്‍ബോര്‍ഡ്
പാക്കിസ്ഥാന്: ഇമാം-ഉള്- ഹഖ് എല്‍ബിഡബ്ളിയു ബി ചഹല്‍ 10, ഫഖര്‍ സമാന് എല്‍ബിഡബ്ളിയു ബി കുല്‍ദീപ് യാദവ് 31, ബാബര്‍ അസം റണ്‍ഔട്ട് 9, സര്‍ഫ്രാസ് അഹമ്മദ് സി ശര്‍മ ബി കുല്‍ദീപ് യാദവ് 44 , ഷൊയ്ബ് മാലിക്ക്് സി ധോണി ബി ബുംറ 78, ആസിഫ് അലി ബി ചഹല്‍ 30, ഷബാഡ് ഖാന് ബി ബുംറ 10 , മുഹമ്മദ് നവാസ് നോട്ടൗട്ട് 15, ഹസന് അലി നോട്ടൗട്ട് 2, എക്സ്ട്രാസ് 8, ആകെ 50 ഓവറില്‍ ഏഴു വിക്കറ്റിന് 237.
വിക്കറ്റ് വീഴ്ച: 1-24, 2-55, 3-58, 4-165, 5-203, 6-211.7-234
ബൗളിങ്ങ്: ഭുവനേശ്വര്‍ കുമാര്‍ 9-0-46-0, ബുംറ 10-1-29-2, ചഹല്‍ 9-0-46-2, കുല്‍ദീപ് യാദവ് 10-0-41-2, ജഡേജ 9-0-50-0, ജാദവ് 3-0-20-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: