തിരുവനന്തപുരം: വനിതകളുടെ വാട്ടര്‍പോളോയില്‍ കേരളം സ്വര്‍ണം നേടി. ഭോപ്പാലില്‍ കൈവിട്ട സ്വര്‍ണമാണ് ഇന്നലെ കേരള വനിതകള്‍ തിരിച്ചുപിടിച്ചത്.
ഫൈനലില്‍ പശ്ചിമ ബംഗാളിനെ 6-4ന് ആണ് കേരളം തോല്‍പ്പിച്ചത്. ശ്രീക്കുട്ടി (2), പൂജ (2), ആര്‍ച്ച (1), നിവ്യ ബാബു (1) എന്നിവരാണ് കേരളത്തിനായി ഗോള്‍ നേടി. ദേശീയ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പ് വാട്ടര്‍പോളോയില്‍ തുടര്‍ച്ചയായി സ്വര്‍ണം നേടി വന്നിരുന്ന കേരള വനിതാ ടീമിന് കഴിഞ്ഞ വര്‍ഷം വെങ്കലം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നിരുന്നു. 2016-ല്‍ ഹൈദരബാദിലാണ് വനിതാ ടീം അവസാനമായി സ്വര്‍ണം നേടിയത്. 12 വര്‍ഷം ദേശീയ ടീമിന്റെ പരിശീലകനായിരുന്ന വേണു ഗോപാലപിള്ളയും ശിഷ്യനും സ്പോര്‍ട്സ് കൗണ്‍സില്‍ കോച്ചുമായ പി.എസ്. വിനോദുമാണ് ടീമിനെ പരിശീലിപ്പിച്ചത്.
അതേസമയം പുരുഷ വിഭാഗത്തില്‍ ഒരു മതരത്തിലും തോല്‍ക്കാതെ മുന്നേറിയിട്ടും കേരളം നാലാം സ്ഥാനത്തായി. ഗോള്‍ ശരാശരിയാണ് തിരിച്ചടിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: