കോട്ടയം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്ന ക്രിസ്ത്യന്‍ പുരോഹിതന് ഫാ. ഗീവര്‍ഗ്ഗീസ് കിഴക്കേടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ബിജെപിയില്‍ ചേര്‍ന്നതിനെ വിമര്‍ശിച്ച് രംഗത്തു വന്ന സിപിഎമ്മുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുള്ള മറുപടിയാണിത്.
ലോകത്ത് ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികളെ കൊന്നിട്ടുള്ള തികഞ്ഞ നിരീശ്വരവാദവും ഭൗതികവാദവുമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വൈദികരുള്‍പ്പെടെയുള്ള ക്രിസ്ത്യാനിക്ക് ചേരാമെങ്കില്‍ എന്തുകൊണ്ട് തനിക്ക് ബിജെപി ആയിക്കൂടായെന്ന് അദ്ദേഹം ചോദിക്കുന്നു. രാജ്യത്തെ വര്‍ഗീയ കലാപങ്ങളുടെ കണക്കെടുത്താല്‍ സിഖ് കലാപം അടക്കം ‘കൊങ്ങി’യും ചെയ്തിട്ടുണ്ട്. വര്‍ഗീയത അല്ലാത്ത കൊലപാതകം ‘കമ്മിയും’ ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ ട്രെന്റ് ഏതെങ്കിലും ദളിത്, പശു തുടങ്ങി വടക്കേന്ത്യയില്‍ ഏത് കൊല നടന്നാലും അതെല്ലാം ബിജെപിയുടെ തലയില്‍. അല്ലെങ്കില്‍ ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസം കൂടാതെ രാജ്യത്തെ പൗരന്മാരെല്ലാം ഒന്നാണെന്ന് പറഞ്ഞാല്‍ ബിജെപി വര്‍ഗീയ പാര്‍ട്ടി.
ദൈവവിശ്വാസം ഇല്ലാത്ത കമ്മിയില്‍ വൈദികര്‍ക്ക് ചേരാം. ആള്‍ക്കൂട്ട പാര്‍ട്ടിയായ കൊങ്ങിയിലും ചേരാം. സുഡാപ്പികള്‍ക്ക് അവരുടെ പാര്‍ട്ടിയിലും ചേരാമെങ്കില്‍ എനിക്ക് എന്റെ വിശ്വാസം കളയാതെ തന്നെ ബിജെപി ആകാമെന്ന് ഫാ. കിഴക്കേടത്ത് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: