ഷിംല: രൂക്ഷമായ മഴക്കെടുതിയില്‍ വലഞ്ഞ് ഹിമാചല്‍ പ്രദേശ്. ഏതാനും ദിവസങ്ങളായി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. കനത്ത വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ജനങ്ങളെ വലക്കുന്നുണ്ട്. നിരവധി പേര് വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് വീടുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്.
സംസ്ഥാനത്തെ പ്രധാന നദികളും തോടുകളും കൈവഴികളുമെല്ലാം നിറഞ്ഞൊഴുകുകയാണ്. എട്ടു ജില്ലകളിലെ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബിയാസ് നദി കരകവിഞ്ഞൊഴുകുകയാണ്. വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് റോഡ് ട്രെയിന്‍ ഗതാഗതം താറുമാറായി. ദേശീയ പാത മൂന്നിലെ ഗതാഗതം തടസപ്പെട്ടു. ചില ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
പലയിടങ്ങളിലും മഞ്ഞുവീഴ്ചയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചമേര അണക്കെട്ടില്‍ ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ രാവി നദിക്കരയിലേക്കും സമീപപ്രദേശങ്ങളിലേക്കും പോകരുതെന്ന് ചമ്പ സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: