കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ തള്ളി കെസിബിസി. കന്യാസ്ത്രീകള്‍ വഴിവക്കില്‍ സമരം ചെയ്ത് സഭയെ അവഹേളിച്ചു. സമരം ചെയ്ത കന്യാസ്ത്രീകളുടെയൂം വൈദികരുടെയും നടപടികള്‍ തെറ്റായി പോയിയെന്നും കെസിബിസി പറയുന്നു.
ബിഷപ്പിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ ഖേദമുണ്ട്. ഈ സംഭവങ്ങള്‍ കത്തോലിക്കാ സഭയെ സംബന്ധിച്ച് വേദനാജനകമാണ്. കേസിലെ തുടരന്വേഷണവും വിചാരണയും നിഷ്പക്ഷമാകണം. കോടതിയില്‍ സത്യം തെളിയുമെന്ന് പ്രതീക്ഷിക്കുന്നു. കുറ്റാരോപിതന് നിരപരാധിത്വം തെളിയിക്കാന്‍ അവസരം കിട്ടട്ടെ. കുറ്റം തെളിയിക്കപ്പെട്ടാല്‍ നിയമം അനുശാസിക്കുന്ന ശിക്ഷ കിട്ടണം.
ഇതിന്റെ മറവില്‍ സഭയെ അവഹേളിക്കാന്‍ ശ്രമങ്ങള്‍ തുടരുന്നു. ചില മാധ്യമപ്രവര്‍ത്തകരും നിക്ഷിപ്ത താല്പര്യക്കാരും ഇക്കൂട്ടത്തിലുണ്ട്. പരാതിക്കാരിയായ കന്യാസ്ത്രീക്ക് നീതി ലഭിച്ചില്ലെന്ന ആരോപണം ശരിയല്ല. പരാതികിട്ടിയപ്പോള്‍ തന്നെ സഭ നടപടിയെടുത്തിട്ടുണ്ട്. ഈ നടപടി സന്യാസ നിയമങ്ങള്‍ക്കും സഭാ നിയമങ്ങള്‍ക്കും വിരുദ്ധമാണെന്നും കെസിബിസി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: