ന്യൂദല്‍ഹി: മലയാളിയായ നാവിക സേനാ ഉദ്യോഗസ്ഥന് അഭിലാഷ് ടോമിയുടെ തുരീയയെന്ന പായ്വഞ്ചിയെ കൊടുങ്കാറ്റ് തകര്‍ത്തെറിഞ്ഞു. 130 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച കാറ്റ് സമുദ്രത്തില്‍ പതിനാല്, പതിനഞ്ച് അടി ഉയരമുള്ള തിരമാലകളാണ് ഉയര്‍ത്തിയത്. ഇതില്‍ പെട്ട് വഞ്ചിയുടെ പായ്ത്തൂണ് ഒടിഞ്ഞു. അതോടെ വഞ്ചിക്ക് പായില്ലാതെയായി. കീര്‍ത്തിചക്ര ജേതാവും 11 അന്താരാഷ്ട്ര പായ്വഞ്ചി മല്‍സരങ്ങളില്‍ പങ്കെടുത്തയാളുമായ ടോമി ഈ സമയം 84 ദിവസം കൊണ്ട് 10,500 നോട്ടിക്കല്‍ മൈല്‍ പിന്നിട്ട് മൂന്നാമതെത്തിയിരുന്നു. ജൂലൈ ഒന്നിനാണ് ഫ്രാന്‍സിനടുത്ത് ലെ സാബ്ലസ് ഡി ഒളോണില് നിന്ന് മല്‍സരം തുടങ്ങിയത്.
താന്‍ അപകടത്തില്‍ പെട്ടെന്ന സന്ദേശം ലഭിച്ചതോടെ നാവികസേനയുടെ വിമാനങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കു ഭാഗത്തേക്ക് കുതിച്ചു. ചേതക് ഹെലിക്കോപ്ടറുമായി ഐഎന്‍എസ് സത്പുര കപ്പലും ഐഎന്‍എസ് ജ്യോതിയും അവിടേക്ക് തിരിച്ചു. കൊടുങ്കാറ്റില്‍ മറ്റൊരു മല്‍സരാര്‍ഥിയായ ഗ്രിഗര്‍ മക് ഗുക്കിന്റെ പായ്വഞ്ചിയുടെ പായയും നശിച്ചിരുന്നു. ഫ്രഞ്ച് കപ്പലും തെരച്ചിലില്‍ ഇന്ത്യന്‍ നാവിക സേനയെ സഹായിച്ചു.
50 കൊല്ലം മുന്‍പ് പായ്വഞ്ചികളില്‍ കടലുകള്‍ താണ്ടിയിരുന്നതുപോലെ ഒരാധുനിക സൗകര്യവുമില്ലാത്ത പായ്വഞ്ചിയില് 30,000 മൈല്‍ ഒറ്റയ്ക്ക് സഞ്ചരിച്ച് ലോകം ചുറ്റിവരികയാണ് മല്‍സരം. ആദ്യ ഗോള്‍ഡന്‍ ഗ്ലോബ് മല്‍സര വിജയി ജോണ്സ്റ്റന് സുഹൈലിന്റെ റോബിന് നോക്സ് എന്ന പായ്വഞ്ചിയുടെ അതേ മാതൃകയിലുള്ള പായ്വഞ്ചിയിലലാണ് ടോമി സഞ്ചരിച്ചിരുന്നത്.
ടോമി നേരത്തെ ബോട്ടില്‍ ലോകം ചുറ്റി ചരിത്രം കുറിച്ചിരുന്നു. ടോമിയാണ് ഇൗ ദൗത്യം നടത്തുന്ന ആദ്യ ഇന്ത്യാക്കാരന്. 2012 നവംബറില്‍ തുടങ്ങിയ ആ യാത്ര 2013 മാര്‍ച്ച് 31നാണ് സമാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: