മുംബൈ: പായ്വഞ്ചിയുടെ തൂണ് തകര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തില്പെട്ടുപോയ നാവികസേനാ ഉദ്യോഗസ്ഥന് അഭിലാഷ് ടോമിയെ രക്ഷിക്കാനുള്ള യാത്രയിലായിരുന്നു ക്യാപ്ടന് അലോക് ആനന്ദ്. ഐഎന്‍എസ് സത്പുരയെന്ന യുദ്ധക്കപ്പലിന്റെ ക്യാപ്റ്റനാണ് അലോക്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്ക് കടലില്‍ മരണത്തോടു മല്ലടിക്കുന്ന ടോമിയെ രക്ഷിക്കാന്‍ കപ്പല്‍ പായുമ്പോഴാണ് ആ വാര്‍ത്ത അലോക് അറിയുന്നത്, തന്റെ പിതാവ് മരണമടഞ്ഞു. ഈ വാര്‍ത്ത അറിഞ്ഞിട്ടും തെല്ലും ചഞ്ചലമായില്ല ആ മനസ്. അഭിലാഷിനെ കണ്ടെത്താനുള്ള ശ്രമവുമായി ബിഹാര്‍ സ്വദേശിയായ അലോക് മുന്നേറി.
ശ്രീലങ്കയ്ക്കും മാലിക്കും ഇടയില്‍ വെച്ചാണ് അലോകിന് അഭിലാഷിനെ രക്ഷിക്കാനുള്ള നിര്‍ദേശം ലഭിച്ചത്. പിതാവ് മരിച്ചെന്നും കരയിലേക്ക് മടങ്ങാമെന്നും നിര്‍ദേശം ലഭിച്ചിട്ടും അഭിലാഷിനായുള്ള തെരച്ചില്‍ തുടരാന്‍ അലോക് തീരുമാനിക്കുകയായിരുന്നു.
അഭിലാഷ് അവശന്
പായ്വഞ്ചിയില് കടലിനോട് മല്ലിട്ട് ജീവന് തിരികെപ്പിടിച്ച അഭിലാഷ് ടോമിക്ക് ബോധം നശിച്ചിരുന്നില്ലെന്ന് പിതാവും മുന്‍ നാവികസേനാ പോലീസുദ്യോഗസ്ഥനുമായിരുന്ന പി.സി. ടോമി. പക്ഷെ ശരീരത്തിലെ ജലാംശം തീരെക്കുറഞ്ഞ് അവശനായിരുന്നു. നടുവിന് പരിക്കുപറ്റിയതിനാല്‍ അനങ്ങാന്‍ പോലും വയ്യാതെ വഞ്ചിയില്‍ കിടക്കുകയായിരുന്നു. കടുത്ത വേദനയിലായിരുന്നു, എന്നാല്‍ സംസാരിക്കാന്‍ കഴിയുമായിരുന്നു. ഫ്രഞ്ച് മീന്‍പിടിത്ത കപ്പല്‍ ഓസ്റിസാണ് ടോമിക്കടുത്ത് ആദ്യം എത്തിയത്. അതില്‍ ഒരു ഡോക്ടറും സ്ട്രച്ചറും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: