കൊച്ചി: മോദി സര്‍ക്കാര്‍ തുടക്കം കുറിച്ച ലോകത്തിലെ തന്നെ ഏറ്റവും വലിയ ചികിത്സാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് വേണ്ടെന്നു വെക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തം. നിര്‍ധന കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപവരെ ചികിത്സാ സഹായം ലഭിക്കുന്ന പദ്ധതിയില്‍ നിന്ന് കേരളത്തിലെ പാവപ്പെട്ടവരെ അകറ്റിനിര്‍ത്തുവാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് അടക്കമുള്ളവര്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തുവന്നിട്ടുണ്ട്.
കേരളത്തിലെ പാവപ്പെട്ടവര്‍ രോഗം വന്നാല്‍ മുഖ്യമന്ത്രിയെപ്പോലെ അമേരിക്കയില്‍ പോയി ചികിത്സിക്കാന്‍ കഴിവുള്ളവരാണോ അതോ കേരളത്തില്‍ പാവങ്ങള്‍ ഇല്ലെന്നാണോ മുഖ്യമന്ത്രി പിണറായി വിജയന് ധരിച്ചുവെച്ചിരിക്കുന്നത് എന്ന ചോദ്യത്തോടെയാണ് സുരേന്ദ്രന്റെ ഫേസ് ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. രണ്ടരക്കൊല്ലം കൊണ്ട് ആര്‍ക്കും ചികിത്സാസഹായം വേണ്ടാത്ത നിലയിലേക്ക് മുഖ്യമന്ത്രി ഈ നാടിനെ എത്തിച്ചു എന്നാണോ ജനം കരുതേണ്ടത്? അതല്ല അഞ്ചുലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭിക്കുന്ന വേറെ ഏതെങ്കിലും പദ്ധതി താങ്കള്‍ ഇവിടെ തുടങ്ങിയിട്ടുണ്ടോയെന്ന് ചോദിക്കുന്നതിനൊപ്പം ആയുഷ്മാന്‍ പദ്ധതി കേരളത്തില്‍ വേണ്ടെന്നുവെക്കാനുള്ള കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രന് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.
ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ ആരോഗ്യസുരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് വേണ്ടെന്നു വെക്കാന്‍ കേരളസര്‍ക്കാരിന് എന്താണവകാശമെന്നും നിലപാട് ഉടന്‍ തിരുത്തിയില്ലെങ്കില്‍ കടുത്ത പൊതുജനപ്രക്ഷോഭമാകും സര്‍ക്കാര്‍ നേരിടേണ്ടിവരികയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ധാരണാപത്രത്തില്‍ ഒപ്പുവെക്കാതെ പദ്ധതിയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് സ്വകാര്യ ആശുപത്രികളെയും മെഡിക്കല്‍ മാഫിയകളെയും സഹായിക്കാനെണെന്ന ആക്ഷേപവും നവമാധ്യമങ്ങളിലൂടെ ജനം ഉയര്‍ത്തിയിട്ടുണ്ട്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്ന ഭയമാണ് ഇടത് സര്‍ക്കാരിനെ പദ്ധതിയുടെ ഭാഗമാകുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത് എന്നും അവര്‍ ആരോപിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ അനവധി പേരാണ് കേരളത്തിന്റെ തീരുമാനത്തെ നിശിതമായി വിമര്ശികക്കുന്നതും പരിഹസിക്കുന്നതും. കേരളത്തിലെ പാവപ്പെട്ടവര്‍ക്ക് ലഭിക്കുമായിരുന്ന വലിയ ഒരു പദ്ധതിയാണ് പിണറായി സര്‍ക്കാര്‍ തട്ടിത്തെറിപ്പിച്ചതെന്നും പോസ്റ്റുകളില്‍ കുറിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: