പനജി: ഗോവയിലെ മനോഹര്‍ പരീക്കര്‍ മന്ത്രിസഭയില്‍ നിന്ന് രണ്ടുപേരെ ഒഴിവാക്കി. പകരം യുവാക്കളെ കൊണ്ടുവന്ന് മന്ത്രിസഭയ്ക്ക് കരുത്തു പകരുകയാണ് ലക്ഷ്യം. നഗരവികസന മന്ത്രി ഫ്രാന്‍സിസ് ഡിസൂസ, ഊര്‍ജമന്ത്രി പാണ്ഡുരംഗ് മഡ്കായികര് എന്നിവരെയാണ് അനാരോഗ്യം കാരണം ഒഴിവാക്കിയത്. ഇവര്‍ക്കു പകരം ഊര്‍ജമന്ത്രിയായി മിലിന്ദ് നായിക്കും നഗര വികസന മന്ത്രിയായി നീലേഷ് കബ്രാളും ഇന്നലെ വൈകിട്ട് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.
ഗവര്‍ണര്‍ മൃദുല സിന്‍ഹ സത്യവാചകം ചൊല്ലിക്കൊടുത്തു, ലക്ഷ്മി കാന്ത് പര്‍സേക്കര്‍ സര്‍ക്കാരില്‍ ഊര്ജമന്തിയായിരുന്നു നായിക്. കബ്രാള്‍ ആദ്യമായാണ് മന്ത്രിയാകുന്നത്. പാന്‍ക്രിയാസ് രോഗബാധയ്ക്ക് അമേരിക്കയില്‍ ചികില്‍സയിലായിരുന്ന പരീക്കര്‍ മടങ്ങിയെത്തി ദല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരമാണ് രണ്ടു മന്ത്രിമാരെ ഒഴിവാക്കിയതും പുതുതായി രണ്ടു പേരെ ഉള്‍പ്പെടുത്തിയതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: