ന്യൂദല്‍ഹി: ബാങ്കുകള്‍ക്ക് വന്‍ തുകകള്‍ കുടിശിക വരുത്തിയവര്‍ക്ക് എതിരെയുള്ള നടപടികള്‍ കേന്ദ്രം കര്‍ക്കശമാക്കിയതോടെ 5,000 കോടിയുടെ തട്ടിപ്പു കേസിലെ പ്രതിയും കുടുംബവും നൈജീരിയിലേക്ക് കടന്നതായി സംശയം. ഗുജറാത്തിലെ സ്റ്റെര്‍ലിങ്ങ് ബയോടെക് ഉടമ നിതിന്‍ സന്ദേസര, സഹോദരന് ചേതന്‍, ഭാര്യ ദീപ്തി ബെന്‍ സന്ദേസര തുടങ്ങിയവര്‍ രാജ്യം വിട്ടെന്നാണ് സംശയം.
സിബിഐയും എന്‍ഫോഴ്സ്മെന്റും തേടുന്ന ഇവര്‍ ഒളിവിലായിരുന്നു. ഒരു മാസം മുന്‍പ് ഇവരെ യുഎഎഇ പോലീസ് തടഞ്ഞുവച്ചതായി വാര്‍ത്തകള്‍ വന്നെങ്കിലും അതു ശരിയല്ലെന്നും ഇവര്‍ നൈജീരിയയിലേക്ക് കടന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. നൈജീരിയയുമായി ഇന്ത്യക്ക് കുറ്റവാളികളെ െൈകമാറുന്നതിനുള്ള കരാര്‍ ഇല്ല. ഉഭയ കക്ഷി സഹായം തേടാനുള്ള ധാരണയും ഇരുരാജ്യങ്ങളും തമ്മിലില്ല.
ഇവരെ കണ്ടെത്താന്‍ സിബിഐ ഇന്റര്‍പോളിന്റെ സഹായം തേടും. ഇവര്‍ക്കായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഇന്റര്‍പോളിനോട് അഭ്യര്‍ഥിക്കുമെന്ന് സിബിഐ അറിയിച്ചു. നിതിനും ബന്ധുക്കളും ഇന്ത്യന്‍ പാസ്പോര്ട്ടിലാണോ മറ്റേതെങ്കിലും പാസ്പോര്ട്ടിലാണോ പോയതതെന്നും വ്യക്തമല്ല. ആന്ധ്രാ ബാങ്കിനെയാണ് ഇവര്‍ തട്ടിച്ചത്. മുന്നൂറിലേറെ വ്യാജക്കമ്പനികള്‍ ഉണ്ടാക്കി അവയുടെ പേരില്‍ വായ്പ്പയെടുത്താണ് തട്ടിപ്പ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: