ന്യൂദല്‍ഹി: ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളും ആള്‍ക്കൂട്ടക്കൊലപാതകങ്ങളും തടയാന്‍ സുപ്രീംകോടതി നല്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത എട്ടു സംസ്ഥാനങ്ങള്‍ക്ക് രൂക്ഷവിമര്‍ശനം. ഇത്തരം അക്രമങ്ങള്‍ തടയാന്‍ ജൂലൈ 17ന് കോടതി ചില മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.
മിസോറാം, തെലങ്കാന, മേഘാലയ, അരുണാചല്‍, ദല്‍ഹി എന്നിവയടക്കം എട്ട് സംസ്ഥാനങ്ങള്‍ ഇത് പാലിച്ചില്ല, ഇക്കാര്യത്തില്‍ റിപ്പോര്‍ട്ടും നല്‍കിയില്ല. ഇതാണ് കോടതിയെ പ്രകോപിപ്പിച്ചത്. ഇത്തരം അക്രമങ്ങള്‍ നടത്തിയാല്‍ കോടതി ശിക്ഷിക്കുമെന്ന് ജനങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. കോടതി വ്യക്തമാക്കി. സംസ്ഥാനങ്ങള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി മൂന്നു ദിവസം കൂടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: