തിരുവനന്തപുരം: ജിഎസ്ടി അനുസരിച്ച് ടിഡിഎസ്/ടിസിഎസ് എന്നിവ ഈടാക്കുന്നത് ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അറിയിച്ചു. ഇതോടെ രണ്ടര ലക്ഷത്തിന് മുകളില്‍ മൂല്യമുളള സാധനങ്ങള്‍ വാങ്ങുകയോ സേവനങ്ങള്‍ സ്വീകരിക്കുകായാ ചെയ്യുന്ന സ്ഥാപനങ്ങള്‍ ഒരുശതമാനം ജിഎസ്ടി യും ഒരുശതമാനം സിജിഎസ്ടിയും ചേര്‍ത്ത് രണ്ട് ശതമാനം ജിഎസ്ടി ഈടാക്കണം.
കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 81 ശതമാനത്തില്‍ അധികം ഓഹരി പങ്കാളിത്തത്തോടെ രൂപീകരിച്ചിട്ടുള്ള അതോറിറ്റികള്‍, ബോര്‍ഡുകള്‍, കമ്പനികള്‍, സൊസൈറ്റി രജിസ്റ്റേഷന് ആക്റ്റ് പ്രകാരം സംസ്ഥാന സര്‍ക്കാര്‍, അല്ലെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ രൂപീകരിച്ച സൊസൈറ്റികള്‍ എന്നിവ ഇതിന്റെ പരിധിയില്‍ വരും.
ജി.എസ്.ടി നിയമം നിലവില്‍ വന്നപ്പോള്‍ മുതല്‍ ഉള്ള വകുപ്പുകള്‍ ആണെങ്കിലും നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യം നല്‍കികൊണ്ടുള്ള വിജ്ഞാപനം ഇറക്കിയത് സെപ്തംബര്‍ 13 ന് ആണ്. ഇതോടെ ഒക്ടോബര്‍ ഒന്നിന് ശേഷം നടക്കുന്ന ഇടപാടുകള്‍ക്ക് ടിഡിഎസ് പിടിച്ച് സര്‍ക്കാരിലേക്ക് അടയ്ക്കണം. ഒക്ടോബര്‍ ഒന്ന് മുതല്‍ ഇ-കോമേഴ്സ് ഓപ്പറേറ്ററന്മാര് നടത്തുന്ന ഇടപാടുകള്‍ക്ക് ഒരുശതമാനം ജിഎസ്ടി സ്രോതസ്സില്‍ തന്നെ പിടിച്ച് സര്‍ക്കാരിലേക്ക് അടയ്ക്കുന്നത് നിര്‍ബന്ധമാക്കികൊണ്ടുള്ള വിജ്ഞാപനവും ഇറക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: