മദ്ഭാവായോപപദ്യതേ (അധ്യായം-13- ശ്ലോകം-18)
എന്റെ ഭക്തന് തത്ത്വജ്ഞാനാര്‍ഥദര്‍ശനം വരെയുള്ള, ജ്ഞാനസാധനങ്ങള്‍ മുതലായ ജ്ഞേയങ്ങള്‍ അറിഞ്ഞിട്ട്, എന്റെ ഭാവത്തില്‍ മായാബന്ധമില്ലാത്ത അവസ്ഥയില്‍ എത്തുന്നു..ജ്ഞാനത്തിലൂടെ ഭക്തിയില്‍ എത്താം.
സമഃ സര്‍വേഷു ഭൂതേഷു
മദ്ഭക്തിം ലഭതേ പരാം
(=സര്‍വ പ്രാണികളിലും സമദൃഷ്ടിയുള്ളവന് എന്നോടുള്ള പരയായ-പ്രേമ ലക്ഷണയായ ഭക്തി ലഭിക്കുന്നു) ജ്ഞാനം നേടിയതിനുശേഷം ഭക്തി ലഭിക്കുന്നു.) അങ്ങനെയാണെങ്കില്‍-
തമേവ വിദിത്വാതി മൃത്യുമേതി
നാന്യഃ പന്ഥാ വിദ്യതേളയനായ
(=ആ പരമതത്ത്വത്തെ അറിഞ്ഞതിനുശേഷം (അതിമൃത്യു) ജനനമരണ രൂപമായ സംസാരത്തിന്നക്കരെയുള്ള മോക്ഷപദവി ലഭിക്കുന്നു.)
മുതലായ വേദവാക്യങ്ങള്ക്ക് വിരുദ്ധമാവുകയില്ലേ?-ഇല്ല-പ്രേമഭക്തിയുടെ അവാന്തര വ്യാപാരമാണ് ജ്ഞാനം എന്ന് ഭഗവാന് പറയുന്നു.
”ഭജന്ത്യ നന്യമനസോ
ജ്ഞാത്വാ ഭൂതാദിമവ്യയം”-(അധ്യായം-9,
ശ്ലോകം-13)
(ഭൗതികപ്രപഞ്ചത്തിന്റെയും അതിലെ സര്‍വ വസ്തുക്കളുടെയും ആദികാരണവും എപ്പോഴും ഒരു ന്യൂനതയും ഇല്ലാത്തവനുമാണ് ഞാന്‍ എന്ന് അറിഞ്ഞിട്ടും മറ്റൊരു ദേവനെയോ മറ്റൊരു മാര്‍ഗത്തെയോ ആശ്രയിക്കാതെ എന്നെ സ്നേഹത്തോടെ സേവിക്കുന്നു, ഭജിക്കുന്നു.)
(5) മാം ഏകം ശരണം വ്രജ
വേദ-പുരാണേതിഹാസങ്ങളിലും ശാസ്ത്രങ്ങളിലും മറ്റു ധാര്‍മിക പ്രകരണഗ്രന്ഥങ്ങളിലും, ഓരോ ആചാര്യന്മാര് സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ എഴുതിയ പ്രകരണ ഗ്രന്ഥങ്ങളിലും പരമപദ പ്രാപ്തിക്കുവേണ്ടി വിവിധതരത്തിലുള്ള പ്രക്രിയകള്‍ ആവിഷ്കരിച്ചിട്ടുണ്ട്. അവയുടെയെല്ലാം സാരം ഗീതയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ‘സര്‍വശാസ്ത്രമയീ ഗീത’ എന്ന് മഹാഭാരതത്തില്‍ വിശേഷിപ്പിച്ചിട്ടുള്ളത്.
അവയെല്ലാം നമ്മെ ലക്ഷ്യപ്രാപ്തിക്കു സഹായിക്കുന്നവ തന്നെ; സംശയമില്ല. തത്ത്വജ്ഞാനംകൊണ്ടും ധ്യാനംകൊണ്ടും ആത്മസാക്ഷാത്കാരം നേടാം. അത് ഒരു മാര്‍ഗം. വര്‍ണാശ്രമ ധര്‍മാനുഷ്ഠാനം ശ്രീകൃഷ്ണാരാധനയായി ചെയ്യുന്നത് മറ്റൊരു മാര്‍ഗം. നിഷ്കാമമായി കര്‍ത്തൃത്വവും ഫലവും ആഗ്രഹിക്കാതെ യജ്ഞാദികള്‍ ചെയ്യുക വേറൊരു മാര്‍ഗം. ഉദാഹരണം പറയാം. നമുക്ക് തലസ്ഥാന നഗരമായ ദല്‍ഹിയില്‍ പോകണമെങ്കില്‍ വിവിധമാര്ഗങ്ങളുണ്ടല്ലോ. നടന്നുപോകാം, സൈക്കിളില്‍ പോകാം, കാറില്‍ പോകാം, ബസ്സില്‍ പോകാം, ട്രെയിനി
ല്‍ പോകാം, വിമാനത്തില്‍ പോകാം. നടന്നുപോ
കുന്ന വ്യക്തി ദല്‍ഹിയുടെ ഏതെങ്കിലും ഒരു ബിന്ദുവില്‍ എപ്പോഴോ എത്തിയേക്കാം. ബസ്സില്‍ പോകുന്ന ആള് ബസ് സ്റ്റാന്‍ഡിലും ട്രെയിനില്‍ പോകുന്ന വ്യക്തി റെയില്‍വേ സ്റ്റേഷനിലും എത്തും. വിമാനത്തില്‍ പോകുന്ന വ്യക്തി വിമാനത്താവളത്തില്‍ ഏതാനും മണിക്കൂറുകള്‍കൊണ്ടുതന്നെ എത്തും; തീര്‍ച്ചയാണ്. ഇതുപോലെ എല്ലാ ആത്മീയ മാര്‍ഗങ്ങളും നമ്മെ ലക്ഷ്യത്തിലെത്തിക്കും. നമുക്ക് ദല്‍ഹിയില്‍ ചെന്ന് പ്രസിഡന്റിനെയാണ് കാണേണ്ടതെങ്കില്, പ്രസിഡന്റിന്റെ ഭവനത്തില്‍ തന്നെ എത്തിച്ചേരേണ്ടതില്ലേ. പ്രസിഡന്റിന്റെ അനുവാദം വാങ്ങണം, സമയം, കിട്ടണം. സുരക്ഷാഭടന്മാര് സമ്മതിക്കണം. ഇങ്ങനെ കടമ്പകള്‍ വേറെയുമുണ്ട്.
പക്ഷേ, പ്രസിഡന്റിനെ മുന്‍പേ തന്നെ പരിചയപ്പെട്ട്, കത്തുകളിലൂടെയോ ഫോണിലൂടെയോ പലവട്ടം ബന്ധപ്പെടുകയും, അദ്ദേഹത്തിന്റെ സൗഹൃദം നേരത്തെ തന്നെ നേടുകയും ചെയ്ത വ്യക്തിക്ക്, പ്രസിഡന്റിനെ കാണണം എന്ന ആഗ്രഹം അറിയിച്ചാല്‍ മാത്രം മതി. അദ്ദേഹം ആ സുഹൃത്തിനെ, വാഹനം കൊടുത്തയച്ച് അതില്‍ കയറ്റിക്കൊണ്ടുപോയി, സ്വന്തം ഭവനത്തില്‍ സ്വീകരിച്ച് ഇരുത്തും, തന്റെ സുഹൃത്തിന് തന്നോടുള്ള സ്നേഹം ഒരിക്കലും വിട്ടുപിരിയാത്തതാണ് എന്ന് പ്രസിഡന്റിന് ഉറപ്പായാല്‍ അവിടെ തന്നെ താമസിക്കാം. ഈ വസ്തുത ഭഗവാന് ഗീതയില്‍ പ്രഖ്യാപി
ക്കുന്നു.
”മാമേ വൈഷ്യസി, അസംശയഃ”
(അധ്യായം-8, ശ്ലാകം-7)
(= എന്റെ ലോകത്തില്‍ വീണ്ടും ജനനമില്ല.)
മന്മനാ ഭവ-മദ്ഭക്ത;- മാമേ വൈഷ്യായി
(അധ്യായം-9, ശ്ലോകം- 34)
( മനസ്സില്‍ എന്നെ ചിന്തിച്ച്, എന്റെ ഭക്തന് എന്നെ തന്നെ പ്രാപിക്കും.)
യദ്ഗത്വാന നിവര്‍ത്തതേ തദ്ധാമപരമം മമ
(അധ്യായം-15. ശ്ലാകം- 6)
(എന്റെ അത്യുത്കൃഷ്ടധാമത്തില് എത്തിയാല്‍ പിന്നെ ഭൗതിക പ്രപഞ്ചത്തിലേക്കു തിരിച്ചുവരേണ്ടിവരില്ല.)
കാനപ്രം കേശവന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: