കോലലമ്പൂര്: ഗോളി നീരജ് കുമാറിന്റെ മിന്നുന്ന പ്രകടനത്തില്‍ ഇന്ത്യ എഎഫ്സി അണ്ടര്‍-16 ചാമ്പ്യന്‍ഷിപ്പില്‍ ശക്തരായ ഇറാനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചു. മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം ഇതാദ്യമായാണ് ഇന്ത്യ ഇറാനെ സമനിലയില്‍ പിടിച്ചുനിര്‍ത്തുന്നത്.
പഞ്ചാബിയായ നീരജ് കുമാര്‍ 76-ാം മിനിറ്റില്‍ പെനാല്‍റ്റി രക്ഷപ്പെടുത്തിയാണ് ഇറാന് മൂന്ന് പോയിന്റ് നിഷേധിച്ചത്. 1984 ല്‍ സിങ്കപ്പൂരില്‍ നടന്ന ഏഷ്യാ കപ്പിലാണ് ഇന്ത്യ അവസാനമായി ഇറാനെ സമനിലയില്‍ തളച്ചത്. അന്നും മത്സരം ഗോള്‍ രഹിത സമനിലയായി.
തുടക്കം മുതല്‍ ഇറാന് കളിക്കളം അടക്കിവാണു. ഒന്ന് രണ്ട് അവസരങ്ങള്‍ ലഭിച്ചെങ്കിലും അവര്‍ക്ക് ഇന്ത്യന്‍ ഗോളി നീരജിനെ കീ ഴ്പ്പെടുത്താനായില്ല. 23-ാം മിനിറ്റില്‍ ഇറാന് ഗോള്‍ നേടിയെന്ന് തോന്നി. കോര്ണര്ക്കില് നിന്നുളള ഷോട്ട് പക്ഷെ ബാറില്‍ തട്ടിത്തെറിച്ചു.
പ്രതിരോധം ശക്തമാക്കിയ ഇന്ത്യ ഇടക്കിടെ പ്രത്യാക്രമണങ്ങളും നടത്തി. ഇന്ത്യന്‍ താരം രവി റാണയുടെ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിന് പുറത്തേക്ക് പോയി. സെയ്ലോക്കും ലക്ഷ്യം തെറ്റി. ബോക്സിനുളളില് ഗോളിയെ വട്ടം കറക്കിയ സെയ്ലോയുടെ ഷോട്ടും ലക്ഷ്യം കാണാതെ പറന്നു. 76-ാം മിനിറ്റില്‍ ബോക്സിനുളളില് ഇന്ത്യന്‍ താരം ഫൗള്‍ ചെയ്തതിന് ഇറാന് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. പക്ഷെ ഇന്ത്യ ഗോളി നീരജ് കുമാര്‍ സ്പോട്ട് കിക്ക് രക്ഷപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: