ദുബായ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ചരിത്രം കുറിച്ചു. രാജ്യാന്തര മത്സരങ്ങളില്‍ ഏറ്റവും വേഗത്തില്‍ 300 സിക്സറുകള്‍ നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡ് ശര്‍മയ്ക്ക് സ്വന്തമായി. വേഗത്തില്‍ മുന്നൂറ് സിക്സര്‍ അടിക്കുന്ന ലോകത്തെ രണ്ടാമത്തെ ബാറ്റ്സ്മാനും ശര്‍മയാണ്.
301 ഇന്നിങ്ങ്സില്‍ ശര്‍മ 301 സിക്സര്‍ അടിച്ചു. 276 ഇന്നിങ്ങ്സില്‍ മുന്നൂറ് സിക്സര്‍ നേടിയ പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദിയാണ് വേഗത്തില്‍ മുന്നൂറ് സിക്സര്‍ നേടിയ ഒന്നാമന്. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനെതിരായ മത്സരത്തിലാണ് രോഹിത് ശര്‍മ റെക്കോഡിട്ടത്. നാല് പന്ത് സിക്സര്‍ പൊക്കിയ ശര്‍മ 111 റണ്‍സുമായി പുറത്താകാതെ നിന്നു. മത്സരത്തില്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് വിജയവും നേടി.
മുംബൈ ബാറ്റ്സ്മാനായ ശര്‍മ 181 ഏകദിന ഇന്നിങ്ങ്സില്‍ 189 സിക്സറും 43 ടെസ്റ്റ് ഇന്നിങ്ങ്സില്‍ 29 സിക്സറും മുപ്പത്തിമൂന്ന് ട്വന്റി 20 ഇന്നിങ്ങ്സില്‍ 89 സിക്സറും നേടി. പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദി (508 ഇന്നിങ്ങ്സില്‍ 476 സിക്സര്‍), വിന്‍ഡീസിന്റെ ക്രിസ് ഗെയില്‍ (513 ഇന്നിങ്ങ്സില്‍ 476 സിക്സര്‍), ന്യൂസിലന്‍ഡിന്റെ ബ്രെന്‍ഡണ്‍ മക്കലം (474 ഇന്നിങ്ങ്സില്‍ 398 സിക്സര്‍), ശ്രീലങ്കയുടെ ജയസൂര്യ (651 ഇന്നിങ്ങ്സില്‍ 352 സിക്സര്‍), ഇന്ത്യയുടെ എം.എസ് .ധോണി (500 ഇന്നിങ്ങ്സില്‍ 342 സിക്സര്‍), ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്സ് (484 ഇന്നിങ്ങ്സില്‍ 328 സിക്സര്‍) എന്നിവരാണ് മുന്നൂറില്‍ കൂടുതല്‍ സിക്സറുള്‍ അടിച്ച ബാറ്റ്സ്മാന്മാര്.
ഏകദിന ക്രിക്കറ്റില്‍ വേഗത്തില്‍ ഏഴായിരം റണ്‍സ് തികയ്ക്കുന്ന അഞ്ചാമത്തെ താരമെന്ന നേട്ടവും ശര്‍മയ്ക്ക് സ്വന്തമായി. ഓപ്പണറെന്ന നിലയില്‍ വേഗത്തില്‍ 5000 റണ്‍സ് നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനാണ് ശര്‍മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: