ന്യൂദൽഹി: ലോകത്തിലെ ഏറ്റവും വലിയ ചികിത്സാ പദ്ധതിയായ ആയുഷ്മാൻ ഭാരത് പദ്ധതി തുടങ്ങി 24 മണിക്കൂർ പിന്നിടുമ്പോൾ മോദി കെയറിൽ രജിസ്റ്റർ ചെയ്തത് ആയിരത്തിലധികം രോഗികളെന്ന് റിപ്പോർട്ട്. ഞായറാഴ്ച ആരംഭിച്ച പദ്ധതിയിൽ പ്രധാനമായും ജാർഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുമുള്ള ആയിരത്തിലധികം രോഗികളാണ് രജിസ്റ്റർ ചെയ്തത്. ജംഷ്ഡ്പൂരിലെ സിങ്ബുൻ ആശുപത്രിയിൽ ജനിച്ച കുഞ്ഞാണ് പദ്ധതിയുടെ ആദ്യ ഗുണഭോക്താവ്.
ജാര്‍ഖണ്ഡിന്റെ തലസ്ഥാന നഗരമായ റാഞ്ചിയിലാണ് പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിച്ചത്. രാജ്യത്തെ അമ്പതു കോടി ജനങ്ങളെയാണ് സൗജന്യചികിത്സാ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളുടെ ജനസംഖ്യക്ക് തുല്യമായ ആളുകളെയാണ് ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ലോകത്തിലെ മറ്റൊരു രാജ്യത്തും സര്‍ക്കാരിന്റെ കീഴില്‍ ഇത്രയും വലിയ ചികിത്സാപദ്ധതിയില്ല. ഇതു ഇന്ത്യയുടെ ചരിത്ര നിമിഷമാണ്. കുറഞ്ഞചിലവിലുള്ള ചികിത്സ, രോഗപ്രതിരോധ പ്രവര്‍ത്തനം ലക്ഷ്യമിട്ടുള്ള ചികിത്സ എന്നിവയാണ് ആയുഷ്മാന്‍ ഭാരതിന്റെ പ്രത്യേകത, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: