ലിസ്ബോൺ: പോർച്ചുഗലിൽ കടലിൽ 400 വർഷം പഴക്കമുള്ള കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ലിസ്ബോണിന് സമീപമുള്ള കസ്കയാസിൽ നിന്നുമാണ് 40 അടി നീളത്തിൽ കപ്പലിന്റെ അവശിഷ്ടങ്ങൽ കണ്ടെത്തിയത്.
പോർച്ചുഗീസ് നേവിയും ലിസ്ബോണിലെ നോവ സർവകലാശാലയുമാണ് കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. പ്രധാനമായും കപ്പലിന്റെ അടിവശമാണ് കണ്ടെത്തിയത്. 1575-1625 കാലത്ത് നിര്‍മിച്ച കപ്പൽ ഇന്ത്യയിൽ നിന്നും ചരക്കുമായി വരുന്നതിനിടയിൽ തകർന്നതാകാമെന്നാണ് അനുമാനം. പുരാവസ്തു ഗവേഷകർ സ്ഥലത്തെത്തി കപ്പലിലെ അടയാളങ്ങളും നിര്‍മിതിയും സംബന്ധിച്ച് പഠനം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: