സൂറത്ത്: ഗുജറാത്തിലെ ഗീർ വനത്തിൽ 24 മണിക്കൂറിനിടെ രണ്ട് സിംഹക്കുഞ്ഞുങ്ങൾ കൂടി ചത്തു. ഇതോടെ രണ്ടാഴ്ചക്കുള്ളിൽ 13 സിംഹങ്ങളാണ് ചത്തത്. രണ്ട് ആൺ സിംഹങ്ങളും നാല് പെൺ സിംഹങ്ങളും ഏഴ് സിംഹക്കുഞ്ഞുങ്ങളുമാണ് ചത്തത്.
സെപ്തംബർ 12 മുതലാണ് അസാധാരണമായ നിലയിൽ ഗീർ വനത്തിൽ സിംഹങ്ങൾ ചത്തു തുടങ്ങിയത്. തുടർന്ന് സംസ്ഥാന വന്യജീവി വകുപ്പ് ഗീർവനത്തിലെ സിംഹങ്ങളെക്കുറിച്ച് കൂടുതൽ പരിശോധന നടത്തിയത്. ചത്ത സിംഹങ്ങളെ പോസ്റ്റ്മോർട്ടം ചെയ്തതിനുശേഷം മാത്രമെ മരണകാരണം വ്യക്തമാകു. പരസ്പരം പോരടിച്ചുണ്ടാകുന്ന മുറിവുകളാകാം മരണത്തിനു പിന്നിലെന്നാണ് ഫോറെസ്റ്റ് അധികൃതരുടെ വിശദീകരണം. 2015ലാണ് അവസാനമായി സിംഹങ്ങളുടെ സെൻസസ് എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: