പാട്ന: വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ആദ്യമായി വിമാനത്തില്‍ കയറിയ യാത്രക്കാരനാണ് അബദ്ധത്തില്‍ ടോയ്ലെറ്റിന്റേതെന്നു കരുതി വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചത്. ഗോ എയര്‍ വിമാനത്തിലാണ് സംഭവം. 150 യാത്രക്കാരുമായി ദല്‍ഹിയില്‍ നിന്നും പാട്നയിലേക്ക് പോയ വിമാനത്തിലാണ് സംഭവം.
അബദ്ധത്തില്‍ ഇയാള്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും വായു മര്‍ദ്ദം കാരണം ഇയാള്‍ക്ക് വാതില്‍ തുറക്കാന്‍ കഴിയാതിരുന്നതാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. പൊലീസിന് കൈമാറിയ ഇയാളെ അബദ്ധം സംഭവിച്ചതാണെന്ന് മനസ്സിലായതോടെ വിട്ടയച്ചു. ഇയാള്‍ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചതു കണ്ട സഹയാത്രികന് കാബിന് ക്രൂവിനെ വിവരം അറിയിക്കുകയായിരുന്നു.
വിമാനം ലക്ഷ്യസ്ഥാനത്തെത്തിയ ശേഷം ഇയാളെ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിന് (സിഐഎസ്എഫ്) കൈമാറി. ബീഹാറിലെ കങ്കാര്‍ബഘ് സ്വദേശിയായ ഇയാള്‍ അജ്മീരിലെ ഒരു ബാങ്കിലാണ് ജോലി ചെയ്യുന്നത്. തെറ്റു മനസിലായ ഇയാള്‍ മാപ്പു പറഞ്ഞതായും പിന്നീട് വ്യക്തിഗത ബോണ്ടിന്റെ അടിസ്ഥാനത്തില്‍ വിട്ടയച്ചതായും പോലീസ് പറഞ്ഞു. വാതില്‍ തുറക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: