കൊച്ചി: അങ്കമാലി പാറക്കടവ് കുന്നപ്പിള്ളിമന സേവാഭാരതിക്ക് കൈമാറുന്നു. മനയും അതിനോട് ചേര്‍ന്നുള്ള 61 സെന്റ് സ്ഥലവുമാണ് സേവാഭാരതിയ്ക്ക് നല്‍കുന്നത്. മനയിലെ പരേതനായ ജയന്തന് നമ്പൂതിരിയുടെ ഭാര്യ ലീല അന്തര്‍ജനത്തിന്റേതാണ് തീരുമാനം.
ഇതു സംബന്ധിച്ച വിവരങ്ങള്‍ ലീല അന്തര്‍ജനം സേവാഭാരതി അങ്കമാലി ഘടകം പ്രസിഡന്റ് റിട്ട.മേജര്‍ ഡോ.ജ്യോതിഷ് ആര്.നായര്‍ സെക്രട്ടറി സി.ആര് സുധാകരന് എന്നിവരെ അറിയിച്ചു. 78 വയസ്സുള്ള ലീല അന്തര്‍ജനവും, 30 വയസ്സായ ഭിന്നശേഷിക്കാരനായ ഏക മകന് വിനോദും മാത്രമാണ് ഇപ്പോള്‍ മനയില്‍ താമസിക്കുന്നത്. ലീല അന്തര്‍ജനത്തിന്റെയും മകന്റെയും സംരംക്ഷണം സേവാഭാരതി ഏറ്റെടുക്കും
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ മേല്‍ശാന്തിയായിരുന്ന ജയന്തന് നമ്പൂതിരി ഒന്നര വര്‍ഷം മുമ്പ് മരിച്ചതോടെ അന്തര്‍ജനവും മകനും ഒറ്റപ്പെട്ടു. ലീല അന്തര്‍ജനത്തിന്റെ ബന്ധുക്കള്‍ വളരെ അകലെയാണ് താമസിക്കുന്നത്. ഇവരുമായി ആലോചിച്ച ശേഷമാണ് സ്വത്തുക്കള്‍ സേവാഭാരതിക്ക് കൈമാറുന്നത്.
അന്തര്‍ജനത്തിന്റേയും മകന്റേയും സംരക്ഷണം ഏറ്റെടുക്കുന്നതോടൊപ്പം മന വക സ്ഥലത്ത് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി സംരക്ഷണ കേന്ദ്രവും സ്ഥാപിക്കും. 30ന് രാവിലെ 9.30ന് ഭൂമി സമര്‍പ്പണ ചടങ്ങ് സ്പൈസസ് ബോര്‍ഡ് ചെയര്മാന് സുഭാഷ് വാസു ഉദ്ഘാടനം ചെയ്യും ചടങ്ങില്‍ ലീല അന്തര്‍ജനം മനയുടെ രേഖകള്‍ ആര്‍എസ്എസ് പ്രാന്ത സംഘചാലക ്പി.ഇ.ബി. മേനോന് കൈമാറും. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സംരക്ഷണ കേന്ദ്രത്തിന്റെ നിര്‍മാണ ധനസമാഹരണത്തിന്റെ ഉദ്ഘാടനവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: