ഗാസ: ഹമാസും ഇസ്രയേലും തമ്മിലുള്ള യുദ്ധം മൂര്‍ച്ഛിച്ച സാഹചര്യത്തില്‍ അമേരിക്ക മൂന്ന് യുദ്ധക്കപ്പലുകള്‍ ഗാസയിലേക്ക് അയച്ചു. യു.എസ്.എസ് 2 ജിമ, യു.എസ്.എസ് ന്യൂയോര്‍ക്ക്, യു.എസ്.എസ് ഗണ്സ്റ്റര് ഹാര് എന്നീ പടക്കപ്പലുകളാണ് ഗാസയിലേക്ക് പോകുന്നത്. യുദ്ധ ആവശ്യങ്ങള്‍ക്കായല്ല മറിച്ച് അമേരിക്കന്‍ പൗരന്മാരെ രക്ഷിക്കാനായാണ് നീക്കമെന്നാണ് അമേരിക്കയുടെ വിശദീകരണം.
ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് അയവു വരുത്താനേ അമേരിക്ക ശ്രമിക്കൂ എന്നും, രക്ഷ പ്രവര്‍ത്തനത്തിന് മാത്രമേ പടക്കപ്പല്‍ ഉപയോഗിക്കൂ എന്നും അമേരിക്ക വിശദീകരിക്കുന്നു. പ്രശ്നപരിഹാരത്തിനായി ഈജിപ്തിലെ പ്രസിഡന്റ് മുഹമ്മദ് മുര്‍സി, ഇസ്രയേലിലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ എന്നിവരുമായി ഒബാമ ചര്‍ച്ച നടത്തിയിരുന്നു.
കൂടാതെ ലോകനേതാക്കളോട് പ്രശ്നപരിഹാരത്തിനായി മുന്‍കൈയെടുക്കമെന്ന് ഹിലാരി ക്ലിന്റണ് അടക്കമുള്ള യുഎസ് വക്താക്കള്‍ ആഹ്വാനം ചെയ്തിരുന്നു. സമാധാനം പുനസ്ഥാപിക്കണമെന്ന വിവിധ രാജ്യാന്തര സംഘടനകള്‍ നടത്തുന്ന ശ്രമങ്ങള്‍ നിരാകരിച്ചുകൊണ്ടാണ് ഇസ്രയേലിന്റെ ആക്രമണം ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുന്നത്. ഇതുവരെയുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 110 കവിഞ്ഞു.
വിഷയത്തില്‍ ഐക്യരാഷ്ട്രസഭയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് അര്ജന്റീനയന് പ്രസിഡന്റ് ക്രിസ്റ്റീന ഫെര്‍ണാണ്ടസ് കത്തയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: