ഇരിട്ടി: നഗരസഭാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ലഹരി ഉല്‍പ്പന്നങ്ങള്‍ക്കായി ഇരിട്ടി ടൗണിലെ കടകളിലും പരിസര പ്രദേശങ്ങളിലും മിന്നല്‍ പരിശോധന നടത്തി. ഇരിട്ടി ടൗണിലും പരിസരപ്രദേശങ്ങളിലും ലഹരിയുടെ ഉപയോഗം അനുദിനം വര്‍ദ്ധിച്ചുവരുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നല്‍ പരിശോധന. കഴിഞ്ഞ ദിവസം ഇരിട്ടി നഗരസഭാ അധ്യക്ഷന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത സംയുക്തയോഗത്തില്‍ മേഖലയില്‍ ലഹരി ഉത്പന്നങ്ങളുടെ വിപണനവും ഉപയോഗവും തടയുന്നതിനായി കര്‍ശന നടപടികളെടുക്കാന്‍ നഗരസഭാ ആരോഗ്യ വകുപ്പ്, എക്സൈസ്, പോലീസ് വകുപ്പുകള്‍ തീരുമാനമെടുത്തിരുന്നു. ഇരിട്ടി ടൗണിലും പരിസരങ്ങളിലും കൂടാതെ നഗരസഭയിലെ മറ്റു പ്രദേശങ്ങളായ ചാവശ്ശേരി, ഉളിയില്‍, കീഴൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും പരിശോധന നടന്നു. നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.പി.ബൈജു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി.പി.അജയകുമാര്‍, എം.ജി.അനിത, എ.കെ.അജേഷ് തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്കി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: