ന്യൂദല്‍ഹി: ആധാര്‍ കാര്‍ഡിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ബുധനാഴ്ച വിധി പറയും. കേസിലെ വാദം പൂര്‍ത്തിയായി നാലുമാസങ്ങള്‍ക്ക് ശേഷമാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താവിക്കുന്നത്.
ആധാര്‍ വിവര ശേഖരണം സ്വകാര്യതയുടെ ലംഘനമാണെന്നായിരുന്നു ഹര്‍ജി നല്‍കിയവരുടെ പ്രധാന വാദം. 27 ഹര്‍ജികളാണ് കോടതി സ്വീകരിച്ചത്. 38 ദിവസത്തോളമാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് മുമ്പാകെ ആധാര്‍ കേസില്‍ വാദം നടന്നത്.
സാമൂഹ്യക്ഷേമപദ്ധതികള്‍ യഥാര്‍ത്ഥ അവകാശികളിലേക്ക് എത്താന്‍ ആധാര്‍ ആവശ്യമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. ആധാറിന്റെ സുരക്ഷിതത്വം സംബന്ധിച്ച പ്രത്യേക വിശദീകരണവും ആധാര്‍ അതോറിറ്റി സുപ്രീംകോടതിയില്‍ നടത്തിയിരുന്നു. രാജ്യത്തെ 120 കോടി ജനങ്ങള്‍ക്ക് ഇതിനകം ആധാര്‍ കാര്‍ഡ് നല്‍കിക്കഴിഞ്ഞു. പ്രധാനപ്പെട്ട സബ്സിഡികളെല്ലാം ആധാറുമായി ബന്ധപ്പെടുത്തിയാണ് നിലവില്‍ കൈമാറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: