കാന്‍ബറ; പായ്വഞ്ചി മല്‍സരത്തിനിടെ ഗുരുതരമായി പരിക്കേറ്റ മലയാളി നാവികന് അഭിലാഷ് ടോമിയെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ആംസ്റ്റര്‍ഡാം ദ്വീപിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ചയാണ് അഭിലാഷിനെ ഫ്രഞ്ച് കപ്പല്‍ ഓസ്റിസ് കടലില്‍ നിന്ന് രക്ഷിച്ചത്. അഭിലാഷിനൊപ്പം മറ്റൊരു പായ്വഞ്ചിത്തുഴച്ചില്കാരന് അയര്‍ലന്റുകാരനായ ഗ്രിഗര്‍ മക്ഗുക്കിനെയും ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്.ഫ്രഞ്ച് അധീനതയിലുള്ള ദ്വീപാണ് ആംസ്റ്റര്‍ഡാം.
ഇവിടെ ചെറിയ ഒരാശുപത്രിയും അവിടെയൊരു ഡോക്ടറുമാണ് ഉള്ളത്. ഇവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയരാക്കിക്കൊണ്ടിരിക്കുകയാണ്. വൈകാതെ എവിടെ ചികില്സിക്കണമെന്ന് തീരുമാനിക്കും. അഭിലാഷിന്റെ അവസ്ഥ ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ട്.ആസ്ട്രേലിയന്‍ മാരിടൈം സേഫ്ടി അതോറിറ്റി അധികൃതര്‍ പറഞ്ഞു.
ഇന്ത്യന്‍ നാവികസേനാക്കപ്പലായ ഐഎന്‍എസ് സത്പുരയില്‍ ഇവരെ മൗറീഷ്യസിലോ ആസ്ട്രേലിയന്‍ തുറമുഖ നഗരമായ ഫ്രീമാന്റിലിലോ എത്തിക്കും. ആംസ്റ്റര്‍ഡാം ദ്വീപില്‍ നിന്ന് ഇവിടെ എവിടെയെങ്കിലും എത്തിക്കാന്‍ കുറഞ്ഞത് മൂന്നു ദിവസം വേണം. മൗറീഷ്യസിലേക്ക് 1680 നോട്ടിക്കല്‍ ദൂരമുണ്ട്. ഗോള്‍ഡന്‍ ഗ്ലോബ് പായ് വഞ്ചിതുഴയല്‍ മത്സരത്തിനിടെ വഞ്ചിയുടെ തൂണ് ഒടിഞ്ഞുവീണാണ് അഭിലാഷിന്റെ നടുവിന് ഗുരുതരമായി പരിക്കേറ്റത്. വെള്ളിയട്ടട്ചയാണ് സംഭവം. 39 കാരനായ അദ്ദേഹത്തെ തിങ്കളാഴ്ചയാണ് രക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: