ഇരിട്ടി: മലയോരത്തെ ദുരന്ത മേഖലയില്‍ ചൊവ്വാഴ്ച പ്രദേശവാസികള്‍ കണ്ടത് ഇരിട്ടി എക്സൈസിന്റെ ജനകീയ മുഖം. അയ്യങ്കുന്ന് പഞ്ചായത്തില്‍ ഉരുള്‍പൊട്ടലില്‍ പാടേ തകര്‍ന്നുപോയ രണ്ടാംകടവ് പീടികക്കുന്നേല് കളിതട്ടുംപാറ റോഡ് പുനര്‍നിര്‍മ്മാണത്തിന് നേതൃത്വം കൊടുത്തുകൊണ്ടാണ് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും തങ്ങളുടെ ജനകീയ മുഖം കാണിച്ചത്.
ഇരിട്ടി എക്സൈസ് റെയിഞ്ച്, ഇരിട്ടി എക്സൈസ് സര്‍ക്കിള്‍ എന്നിവയുടെ നേതൃത്വത്തില്‍ നടന്ന സേവന പ്രവര്‍ത്തിയില്‍ അയ്യങ്കുന്ന് പഞ്ചായത്ത് അംഗങ്ങള്‍, അങ്ങാടിക്കടവ് ഡോണ്‍ബോസ്കോ കോളേജ് എന്‍എസ്എസ് വളണ്ടിയര്‍മാര്‍, കളിതട്ടുംപാറ നിവാസികള്‍ എന്നിവരും കൂട്ടുചേര്‍ന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യന്‍ സേവനദിനം ഉദ്ഘാടനം ചെയ്തു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.ആര്.പത്മകുമാര്‍, ഇന്‍സ്പെക്ടര്‍മാരായ സിനു കോയില്ല്യാത്ത്, എ.കെ.വിജേഷ്, വിവിധ എക്സൈസ് ഓഫീസുകളിലെ ജീവനക്കാര്‍, വാര്‍ഡ് മെമ്പര്‍ ബേബി കൂടപാട്ടിന്റെ നേതൃത്വത്തില്‍ കളിതട്ടും പാറ നിവാസികള്‍, അങ്ങാടിക്കടവ് ഡോണ്‍ബോസ്കോ കോളേജ് അദ്ധ്യാപകരായ റിജിഷ, നിതിന്‍, അങ്ങാടിക്കടവ് ഹയര്‍ സെക്കന്റ്റിസ്കൂള് അദ്ധ്യാപകന് ജിന്റോ എന്നിവരുടെ നേതൃത്വത്തില്‍ എന്‍എസ്എസ് വളണ്ടിയര്‍മാരും റോഡ് പുനര്‍നിര്‍മ്മാണത്തില്‍ പങ്കാളികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: