ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ രഹസ്യരേഖകളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനും കൈമാറാന്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മീഷന് ഉത്തരവിട്ടു. മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്യമാക്കുന്നതിനു മുന്നോടിയായാണിത്.
താഷ്കെന്റില്‍ വച്ച് മരണപ്പെട്ട ശാസ്ത്രിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കിയിരുന്നോ എന്നറിയുവാന്‍ നവദീപ് ഗുപ്ത എന്നയാള്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മീഷന് നിര്‍ദേശം നല്‍കിയത്.
ഇത്തരം പ്രധാനപ്പെട്ട കേസുകളുമായി ബന്ധപ്പെട്ട എല്ലാ രഹസ്യരേഖകളും പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവര്‍ക്കു മുന്നില്‍ ഹാജരാക്കും. വിവരാവകാശം, ശാസ്ത്രിയുടെ കുടുംബത്തിന്റെ അഭിപ്രായം എന്നിവ കണക്കിലെടുത്ത് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമാകും തീരുമാനമെടുക്കുക. ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: