കൊച്ചി: കേരളത്തില്‍ ഇസ്ലാമിക ഭീകരവാദം സജീവമാക്കാനും പ്രമുഖരെ വധിക്കാന്‍ പദ്ധതി തയ്യാറാക്കാനും ഗൂഢാലോചന നടത്തുന്നതിനിടെ കണ്ണൂരിലെ കനകമലയില്‍ നിന്നും എന്‍ഐഎ അറസ്റ്റുചെയ്ത ഐഎസ് ഭീകരരുടെ വിചാരണ ഇന്ന് ആരംഭിക്കും. കൊച്ചിയിലെ എന്‍ഐഎ കോടതിയിലാണ് വിചാരണ.
കലൂരിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ അടച്ചിട്ട മുറിയിലാണ് വിചാരണ. രാവിലെ 11ന് കേസ് പരിഗണിക്കും. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രാവിലെ പ്രതികളെ സായുധ പോലീസിന്റെ അകമ്പടിയോടെ പഴുതടച്ച സുരക്ഷയില്‍ എത്തിക്കും. കോടതിയിലും പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വിചാരണ ആരംഭിച്ച സാഹചര്യത്തില്‍ ഇടക്കു കോടതിയില്‍ ഹാജരാക്കേണ്ടി വരുമെന്നതിനാല്‍ പ്രതികളെ വിയ്യൂരില്‍ നിന്നും കാക്കനാട് ജയിലിലേക്ക് മാറ്റാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്.
സംസ്ഥാനത്തെ വിവാദമായ ഭീകരവാദകേസ് അന്വേഷിച്ച മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് പി.എന്‍. ഉണ്ണിരാജന്, ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച രണ്ട് ഹൈക്കോടതി ജഡ്ജിമാര്‍, സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാക്കള്‍ തുടങ്ങിയവരെ വകവരുത്താനായിരുന്നു കനകമലയിലെ രഹസ്യയോഗത്തില്‍ പദ്ധതി തയാറാക്കിയത്, കൂടാതെ ചില വിദേശികളെയും വധിക്കാനും, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഫോടനം നടത്താനും തീരുമാനിച്ചിരുന്നതായും എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 13 പ്രതികളില്‍ എട്ടുപേരുടെ വിചാരണയാണ് ഇന്ന് ആരംഭിക്കുന്നത്.
കാണാതായ പ്രതികള്‍ അഫ്ഗാനിസ്ഥാനിലെ കാബൂളിലെ ഐഎസ് കേന്ദ്രത്തില്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. കനകമലയില്‍ യോഗം ചേര്‍ന്നവരും സാമൂഹിക മാധ്യമങ്ങളിലൂടെ അവരുമായി ബന്ധപ്പെട്ടവരും അടക്കം 15 പേരെയാണ് എന്‍ഐഎ അറസ്റ്റുചെയ്തത്.
അറസ്റ്റു ചെയ്തതില്‍ എട്ടു പേര്ക്കാണ്കുറ്റപത്രം നല്‍കിയത്. ഒന്നാം പ്രതി കണ്ണൂര്‍ അണിയാരം സ്വദേശി മന്‍സീദ് മെഹ്മൂദ് (31), രണ്ടാം പ്രതി ചെന്നൈയില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി അമ്പലത്ത് സ്വാലിഹ് മുഹമ്മദ് (27), മൂന്നാം പ്രതി കോയമ്പത്തൂര്‍ സ്വദേശി റാഷിദ് അലി(25), നാലാം പ്രതി കോഴിക്കോട് കുറ്റ്യാടി വളയന്നൂര്‍ സ്വദേശി എന്‍.കെ. റംഷാദ് (25), ഒമ്പതാം പ്രതി മലപ്പുറം തിരൂര്‍ പൊന്മുണ്ട പി. അഫ്വാന് (31), പത്താംപ്രതി കുറ്റ്യാടി നങ്ങീലംകണ്ടി എന്‍.കെ. ജാസിം (26), പതിമൂന്നാം പ്രതി കോഴിക്കോട് സ്വദേശി ഷമീര്‍ മംഗലശ്ശേരി (38) എന്നിവര്‍ക്കെതിരെ ഒരു കുറ്റപത്രവും 11 -ാം പ്രതി തിരുനെല്‍വേലി സ്വദേശി സുബ്ഹാനി ഹാജി (32)ക്കെതിരെ മറ്റൊരു കുറ്റപത്രവുമാണുള്ളത്.
യുഎപിഎ അടക്കമുള്ള കുറ്റങ്ങളാണു ചുമത്തിട്ടുള്ളത്. അഞ്ചാം പ്രതി മുഹമ്മദ് ഫയാസിനെ മാപ്പുസാക്ഷിയാക്കി. സുബ്ഹാനി ഹാജിയുടെ നേതൃത്വത്തില്‍ 2016 ആഗസ്തില്‍ കേരളത്തില്‍ രൂപീകരിച്ച അന്‍സാറുള്‍ ഖിലാഫയുടെ പേരിലാണ് ഇവര്‍ രഹസ്യയോഗം ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: