കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ പീഡന പരാതി നല്കിയ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമിച്ച പരാതിയിലും കേസെടുത്തു. ജലന്ധര്‍ രൂപതയിലെ വികാരിയുടെ സഹോദരനായ തോമസ് ചാട്ടുപറമ്പിലിന് എതിരെയാണ് കേസ്. മഠത്തിലെ ജീവനക്കാരന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയത്.
കന്യാസ്ത്രീയെ നിരീക്ഷിക്കാനും വാഹനത്തിന്റെ ബ്രേക്ക് അഴിച്ചുവയ്ക്കാനും ഇയാള്‍ നിര്‍ദേശം നല്‍കിയെന്നാണ് മഠത്തിലെ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍. കന്യാസ്ത്രിയുടെ സഹോദരിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിലും തോമസ് ചാട്ടുപറമ്പിലിന് എതിരെ കാലടി പോലീസ് കേസെടുത്തിട്ടുണ്ട്.
ബിഷപ്പിന് എതിരെയുള്ള പരാതി പിന്‍വലിക്കാന്‍ കന്യാസ്ത്രീയെ നിര്‍ബന്ധിക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ജൂണ്‍ 24നാണ് ഇയാള്‍ വീട്ടില്‍ എത്തിയിരുന്നു.
ആവശ്യം നിരസിച്ചപ്പോള്‍ കുടുംബക്കാര്‍ക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ഫോണിലൂടെ വിളിച്ച് വധഭീഷണി മുഴക്കി. അന്ന് ഭീഷണി കാര്യമാക്കിയിരുന്നില്ല. ഇപ്പോള്‍ ഭീതി തോന്നുന്നതായും സഹോദരി പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: