തിരുവനന്തപുരം: രാജ്യത്തെ 50 കോടി ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്ന് മാറിനില്‍ക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന് മാനുഷിക മുഖം നഷ്ടപ്പെടുന്നു എന്നതിന്റെ ഉദാഹരണമാണിത്.
മുഖ്യമന്ത്രിക്ക് വിദഗ്ധ ചികിത്സയ്ക്ക് അമേരിക്കയില്‍ പോകാം, പാവപ്പെട്ടവര്‍ക്ക് വിദഗ്ധ ചികിത്സ വേണ്ട എന്ന തമ്പ്രാന് മനസ്സാണ് സിപിഎമ്മിന്. എന്തുകൊണ്ടാണ് പദ്ധതിയില്‍ ഒപ്പുവയ്ക്കാത്തതെന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും വ്യക്തമാക്കണം. പദ്ധതിയുടെ നിയന്ത്രണം കേന്ദ്രസര്‍ക്കാരിനാണ് എന്നതാണോ പ്രശ്നം. 21 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന പദ്ധതിയില്‍ കേരളം ചേര്‍ന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി തയാറാകും. ഇന്നും നാളെയും കൊച്ചിയില്‍ ചേരുന്ന ബിജെപി സംസ്ഥാന കൗണ്‍സില്‍ യോഗം സമരപരിപാടികള്‍ ആവിഷ്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: