കോഴിക്കോട്: പ്രതികരിക്കുന്നവരെ തീവ്രവാദികളാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സംവിധായകനും നടനുമായ ജോയ് മാത്യു. കന്യാസ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കോഴിക്കോട് മിഠായിത്തെരുവില്‍ പ്രകടനം നടത്തിയതിന് കേസെടുത്തതിനെ തുടര്‍ന്ന് ടൗണ്‍ സ്റ്റേഷനില്‍ ഹാജരാവാന്‍ എത്തിയതായിരുന്നു അദ്ദേഹം.
പ്രതികരിക്കുന്നവരെ നിശ്ശബ്ദരാക്കുകയെന്നത് ഭരണകൂടത്തിന്റെ സ്വഭാവമാണ്. ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ കാണുമ്പോള്‍ അതാണ് മനസ്സിലാകുന്നത്. എന്നാല്‍, തനിക്ക് പേടിയില്ല. അദ്ദേഹം പറഞ്ഞു.
മൗനപ്രകടനമാണ് മിഠായിത്തെരുവില്‍ നടത്തിയത്. പ്രകടനം നിരോധിച്ച അറിയിപ്പുകള് ഒന്നും അവിടെ സ്ഥാപിച്ചിരുന്നില്ല. നിരോധനമുണ്ടെങ്കില്‍ സര്‍ക്കാര്‍ ഉത്തരവിറക്കി ജനങ്ങളെ അറിയിക്കുകയും ബോര്‍ഡ് സ്ഥാപിക്കുകയും േവണം. പിഴയടച്ച് കേസ് തീര്‍പ്പാക്കാമെന്ന് പോലീസ് അറിയിച്ചെങ്കിലും അതിനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സംവിധായകന് ഗിരീഷ് ദാമോദറിനും അഭിഭാഷകനുമൊപ്പമാണ് ജോയ് മാത്യു സ്റ്റേഷനില്‍ എത്തിയത്. കഴിഞ്ഞ 13നാണ് സാംസ്ക്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മ കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മിഠായിത്തെരുവിലൂടെ മൗനജാഥ നടത്തിയത്. ബിജെപി മുന്‍സംസ്ഥാന വക്താവ് പി. രഘുനാഥ്, ജോയ് മാത്യു, പി.ടി. ഹരിദാസ് എന്നിവരടക്കമുള്ള 25 പേര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: